നടൻ ഉണ്ണി മുകുന്ദൻ വിപിൻ കുമാറിനെ  ആക്രമിച്ചെന്ന വാദം പൊളിയുന്നു

നടൻ ഉണ്ണി മുകുന്ദൻ മാനേജർ വിപിൻ കുമാറിനെ ആക്രമിച്ചെന്ന വാദം പൊളിയുന്നു.ഇൻഫോപാർക്ക് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

author-image
Shyam Kopparambil
Updated On
New Update
ASD

 തൃക്കാക്കര: നടൻ ഉണ്ണി മുകുന്ദൻ മാനേജർ വിപിൻ കുമാറിനെ ആക്രമിച്ചെന്ന വാദം പൊളിയുന്നു.ഇൻഫോപാർക്ക് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 11.30 ന്  നടൻ ഉണ്ണി മുകുന്ദന്റെ പ്രഫഷണൽ മാനേജർ ആയ വിപിൻ കുമാറിനെ ഫ്‌ളാറ്റിലെ പാർക്കിങ്ങിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചെന്നായിരുന്നു പരാതി.ഇന്ന് ഇൻഫോപാർക്ക് പോലീസ്  ഫ്‌ലാറ്റിലെ സി.സി.ടി.വി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ്  മാനേജരെ ആക്രമിച്ചെന്ന വാദം പൊളിഞ്ഞത്.കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിലെ പാർക്കിങ്ങിൽ വച്ച് ഇരുവരും കാണുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.ഉണ്ണി മുകുന്ദൻ മാനേജർ വിപിൻകുമാറുമായി സംസാരിക്കുന്നതും,വാക്കേറ്റമുണ്ടാവുന്നതടക്കം ദൃശ്യങ്ങൾ സി.സി.ടി.വിയിലുണ്ട്.എന്നാൽ പരാതിയിൽ പറയുന്നതുപോലെ മുഖത്തടിക്കുന്നതോ,ആക്രമിക്കുന്നതരത്തിലുള്ള ദൃശ്യങ്ങൾ സി.സി.ടി.വി കേന്ദ്രീകരിച്ചത്‌ നടത്തിയ പരിശോധനയിൽ കണ്ടെത്താനായിട്ടില്ല.ഇൻഫോപാർക്ക് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് നടൻ മര്ധിച്ചതായുള്ള  ആരോപണത്തിൽ കഴമ്പില്ലെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

# കള്ള പ്രചരണങ്ങൾ വഴി എന്നേയും ടൊവിനോയേയും തെറ്റിക്കാൻ കഴിയില്ല; ഉണ്ണി 

മാനേജറെ മർദിച്ചെന്ന ആരോപണത്തിൽ വിപിൻ കുമാറിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ. വിപിൻ കുമാർ ആരോപിക്കുന്നതുപോലെ ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും സിസിടിവി ഉള്ളെടുത്താണ് ഇതെല്ലാം നടന്നെതന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വർഷങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന വ്യക്തി അപവാദ പ്രചരണം നടത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് താൻ ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലെ പ്രവർത്തികൾ വിപിന്റെ ഭാ​ഗത്തു നിന്നുമുണ്ടായെന്നും അതിന്റെ ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ  പറഞ്ഞു. 

 


 

kochi unnimukundhan