അമേരിക്കൻ ടൂർ നടന്നില്ല, ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

പണം തിരിച്ചു നൽകണമെന്ന പരാതിക്കാരുടെ ആവശ്യം നിഷേധിച്ചു. ഇത് ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാർ കമ്മിഷനെ സമീപിച്ചത്.

author-image
Shyam Kopparambil
New Update
CHINA

കൊച്ചി: കൊവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തിൽ ഈടാക്കിയ തുക മടക്കി നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തിരുവനന്തപുരം സ്വദേശിയും റിട്ട. കേണലുമായ രാജു ടി.സി. എറണാകുളത്തെ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരനും ഭാര്യയും 16 ദിവസത്തെ അമേരിക്കൻ ടൂറിന് വേണ്ടി പണം നൽകിയിരുന്നു. കൊവിഡ് മൂലം 2020 മെയ് മാസം യാത്ര റദ്ദാക്കിയെങ്കിലും പണം തിരിച്ചു നൽകാതെ അഞ്ച് വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 1,49,000 രൂപയുടെ ടൂർ വൗച്ചർ ആണ് സ്ഥാപനം വാഗ്ദാനം നൽകിയത്. പണം തിരിച്ചു നൽകണമെന്ന പരാതിക്കാരുടെ ആവശ്യം നിഷേധിച്ചു. ഇത് ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാർ കമ്മിഷനെ സമീപിച്ചത്.

റദ്ദാക്കിയ ടൂറിന്റെ പണം തിരിച്ചു നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 1,65,510 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു.പരാതിക്കാർക്ക് വേണ്ടി അഡ്വ. കെ.കെ.സിലി ഹാജരായി.

kochi Crime