അട്ടപ്പാടി ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവം : പ്രതികള്‍ പിടിയില്‍

ഷിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മര്‍ദനത്തിന്റെ പാടുകള്‍ കണ്ണിലും ശരീരത്തിലും ഉണ്ട്.

author-image
Sneha SB
New Update
shiju

പാലക്കാട് : അട്ടപ്പാടിയിലെ യുവാവിലെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ആലപ്പുഴ സ്വദേശി വിഷ്ണു,ഷോളയൂര്‍ സ്വദേശി റെജില്‍ എന്നിവരാണ് പിടിയിലായത്.ചിറ്റൂര്‍ ഉന്നതിയിലെ 19 കാരനായ ഷിജുവിനെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്.സംഭവം പുറത്ത് വന്നതിന് പിന്നലെ ഇരുപേരും ഒളിവില്‍ പോയിരിക്കുകയായിരുന്നു.തമിഴ്‌നാട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്.പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികെയാണ്.ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ പാല്‍ വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടി എന്നാരോപിച്ച് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് ഷിജുവിന്റെ മൊഴി.ഷിജുവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പുക്കുകയും ചെയ്തു.ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് മര്‍ദനവിവരം പുറത്തു വന്നത്.പ്രദേശവാസികള്‍ ചേര്‍ന്ന് ശനിയാഴ്ച ഷിജുവിനെ അഗളി സാമൂഹിക കേന്ദ്രത്തില്‍ എത്തിച്ചിരുന്നു,ചികിത്സക്ക് ശേഷം വീട്ടിലേക്ക് പോയ ഷിജു തിങ്കളാഴ്ച വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടി.ഷിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മര്‍ദനത്തിന്റെ പാടുകള്‍ കണ്ണിലും ശരീരത്തിലും ഉണ്ട്.

ശനിയാഴ്ച തന്നെ അഗളി സമൂഹികാരോഗ്യ കേന്ദ്യത്തിലെ സൂപ്രണ്ട് ഡോ.ഇ പി ഷെരീഫ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.എന്നാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.മര്‍ദന വിവരം പുറത്ത് വന്നതിനുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് പൊലീസ് ആശുപത്രിയിലെത്തി ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയത്.അതേസമയം ഷിജു മദ്യലഹരിയില്‍ വാഹനങ്ങള്‍ തകര്‍ത്തു എന്നൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് ഷിജു ആശുപത്രിയില്‍ ചികിത്സതേടിയത് എന്നുമാണ് പൊലീസ് പറയുന്നത്.

arrested accused tribal