തൃക്കാക്കര : യാത്രക്കാരനിൽ നിന്നും ഓട്ടോറിക്ഷ ചാർജജയി 70 രൂപ അധികം വാങ്ങിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്ക് 5, 500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.കുടുംബമൊന്നിച്ച് പുതുവൈപ്പിനിൽ നിന്നും പാലാരിവട്ടത്തേക്ക് യാത്ര ചെയ്ത യുവാവിൽ നിന്നും ഓട്ടോ ഡ്രൈവർ പുതുവൈപ്പ് സ്വദേശി പ്രജിത് ഓട്ടോക്കൂലി 350 രൂപക്ക് പകരം 420 രൂപ വാങ്ങുകയായിരുന്നു.അധികം വാങ്ങിയതിനെ ചൊല്ലി ഇരു കൂട്ടരും തമ്മിൽ തർക്കം നടന്നു.തുടർന്ന് യാത്രക്കാരൻ ഗതാഗത മന്ത്രിക്ക് മെയിൽ വഴി പരാതി നൽകുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി എറണാകുളം ആർ.ടി.ഒ ടി.എം. ജേഴ്സന് നിർദേശം നൽകുകയായിരുന്നു.അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.എസ്.ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറെ കണ്ടെത്തി ആർ.ടി.ഒക്ക് മുൻപിൽ ഹാജരാക്കി.
ഓട്ടോയിൽ കണ്ടത്തിയ അധിക ഫിറ്റിംങ്ങ്സിനും യാതക്കാരനോട് മോശം പെരുമാറ്റം നടത്തിയതിനും, അമിത കൂലി വാങ്ങിയതിനുമായി 5,500 രൂപ പിഴ ചുമത്തുകയും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആർ.ടി.ഒ ഉത്തരവിട്ടു.