ബാബ രാംദേവിനെതിരെ പാലക്കാട് അറസ്റ്റ് വാറണ്ട്

കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയില്‍ ഹാജരാകാന്‍ രാംദേവിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അന്ന് കോടതിയില്‍ വരാതിരുന്നതിനെത്തുടര്‍ന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

author-image
Biju
New Update
bb

Baba Ramdev

പാലക്കാട്: യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസില്‍  പാലക്കാട്  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ ഇന്ന് വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയില്‍ ഹാജരാകാന്‍ രാംദേവിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അന്ന് കോടതിയില്‍ വരാതിരുന്നതിനെത്തുടര്‍ന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. 

ഇതോടെ ഫെബ്രുവരി രണ്ടിന് ബാബാ രാംദേവ് നേരിട്ട് പാലക്കാട്ടെ കോടതിയില്‍ എത്തി ജാമ്യമെടുക്കേണ്ടിവരും. രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസില്‍ പ്രതിയാണ്. കണ്ണൂര്‍ സ്വദേശിയായ ഒരു ഡോക്ടര്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് നല്‍കിയ പരാതികളിന്മേലാണ് നടപടി.

രാംദേലിന്റെ പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂര്‍വേദ ഉത്പന്നങ്ങള്‍ അമിത രക്തസമ്മര്‍ദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പല പ്രത്യേക രോഗങ്ങള്‍ സുഖപ്പെടുത്തുമെന്ന തരത്തില്‍ പരസ്യങ്ങള്‍ കൊടുക്കുന്നത് 1954ലെ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബക്ഷണബിള്‍ അഡ്വര്‍ടൈസ്‌മെന്റ്) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് പരാതി. 

പതഞ്ജലി ഉത്പന്നങ്ങള്‍ക്കെതിരെ കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ 2022ല്‍ ഏപ്രിലില്‍ വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2024 ജനുവരിയില്‍ പ്രധാനമന്തിക്ക് നല്‍കിയത് ഉള്‍പ്പെടെ നിരവധി പരാതികളും നല്‍കി. 

ശേഷം ഉത്തരാഖണ്ഡ് അധികൃതര്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹരിദ്വാര്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി രാംദേവിനും മറ്റ് പ്രതികള്‍ക്കും വിചാരണയ്ക്കായി സമന്‍സ് അയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പാലക്കാട് കോടതിയുടെ നടപടിയും വരുന്നത്.