/kalakaumudi/media/media_files/2025/05/07/11vaQOU7HMh1QnNmjprY.jpeg)
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യുവാക്കൾ യാത്രക്കാരെ തടസ്സപ്പെടുത്തുന്ന രീതിയിൽ നിൽക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്ത് അസൗകര്യമുണ്ടാക്കി.കിഴക്കേക്കോട്ടയിൽ നിന്ന് ശ്രീകാര്യം കുളത്തൂർ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സിറ്റി ഫാസ്റ്റ് ബസിലാണ് സംഭവം.ബസിന്റെ ഫുട്ബോർഡിൽ നിൽക്കുകയായിരുന്നു യുവാക്കളോട് കണ്ടക്ടർ മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറോട് മോശമായ രീതിയിലാണ് ഇവർ പ്രതികരിച്ചത്.ബസിൽ കയറുകയായിരുന്ന യാത്രക്കാരോട്, പ്രത്യേകിച്ച് സ്ത്രീകളോടും പ്രായമായവരോടും,യുവാക്കൾ മോശമായി പെരുമാറി.സംഭവം നടന്ന സമയത്ത് യാത്രക്കാരിൽ ആരും പ്രതികരിച്ചില്ല, ഇത് മുതലെടുത്ത്, യുവാക്കൾ യാതൊരു കൂസലുമില്ലാതെ ഫുഡ് ബോർഡിൽ തന്നെ തുടർന്നു.യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി, യുവാക്കളിൽ നിന്നായാലും മറ്റാരിൽ നിന്നായാലും, പൊതുഗതാഗതത്തിൽ ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അനുവദിക്കാൻ കഴിയുന്നതല്ല. യാത്രക്കാർ പ്രതികരിക്കാത്തതും സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ കണ്ടക്ടർക്ക് കഴിയാത്തതും പൊതു ഗതാതഗതം ആശ്രയിക്കുന്നവർക്കുവേണ്ട സുരക്ഷാ നടപടികൾ ചോദ്യം ചെയ്യപ്പെടുകയാണ് .സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾക്കെതിരെ അധികൃതർ എന്ത് നടപടി സ്വീകരിക്കുമെന്നുള്ളത് കണ്ടറിയണം.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയേണ്ടതിന്റെയും പ്രാധാന്യം ഇതിലൂടെ എടുത്തുകാണിക്കുന്നു.