പണമടങ്ങിയ ബാഗ് വഴിയില്‍ വലിച്ചെറിഞ്ഞു ; പ്രതിയുടെ മൊഴി പുറത്ത്

പണം അടങ്ങിയ ബാഗ് വഴിയില്‍ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിന്‍ ലാല്‍ പൊലീസിന് നല്‍കിയ മൊഴി.ബാഗില്‍ ഒരു ലക്ഷം മാത്രമേ ഉണ്ടായിരുന്നുളളൂ എന്നാണ് പ്രതി പറയുന്നത്.

author-image
Sneha SB
New Update
ACCUSE KKD

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവ് സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്ന് കടന്നു കളഞ്ഞ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്.പണം അടങ്ങിയ ബാഗ് വഴിയില്‍ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിന്‍ ലാല്‍ പൊലീസിന് നല്‍കിയ മൊഴി.ബാഗില്‍ ഒരു ലക്ഷം മാത്രമേ ഉണ്ടായിരുന്നുളളൂ എന്നാണ് പ്രതി പറയുന്നത്.ബാക്കിത്തുക ആര്‍ക്ക് കൈമാറി എന്നതില്‍ വ്യക്തത വന്നിട്ടില്ല.പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ് പൊലീസ് .ഇന്ന് ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.മാങ്കാവ് കൈമ്പാലം സ്വദേശി ഷിബിന്‍ ലാലിനെ ഇന്നലെ പുലര്‍ച്ചയോടെയാണ് പന്തീരാങ്കാവ് പൊലീസ് പാലക്കാടുനിന്ന് പിടികൂടിയത്.പ്രതി തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേയുളളൂ എന്നാണ് പ്രതി ആദ്യം പറഞ്ഞത്.എന്നാല്‍ ഇത് കളവാണെന്നും മുപ്പത്തിയൊമ്പത് ലക്ഷം രൂപ പാലക്കാട് തന്നെയുള്ള മറ്റ് ചില ആളുകള്‍ക്ക് കൈമാറി എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഷിബിന്‍ ലാല്‍ പിടിയിലായത് അറിഞ്ഞ് പണം ലഭിച്ചവര്‍ മുങ്ങി എന്നാണ് വിവരം. ബാക്കി പണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ആദ്യം തൃശൂരിലേക്കാണ് പ്രതി പോയത്. പ്രതിക്ക് ഒളിവില്‍ പോകാന്‍ മറ്റാരെങ്കിലും സഹായം ചെയ്‌തോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു പന്തീരാങ്കാവ് - മാങ്കാവ് റോഡിലുളള അക്ഷയ ഫിനാന്‍സിന് ഫ്രണ്ടില്‍ നിന്ന് പണം തട്ടി പ്രതി സ്‌കൂട്ടറില്‍ കടന്നത്.ഇയാള്‍ സംസ്ഥാനം വിട്ടു പോയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ബെഗളൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.

arrested