കണ്ണൂർ കച്ചേരിക്കടവിൽ സഹകരണ ബാങ്കിലെ പണയ സ്വർണ്ണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസ് അറസ്റ്റിൽ. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നിന്നാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ മൈസൂരിൽ നിന്നാണ് പൊലീസ് സുധീർ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ സുധീർ 60 ലക്ഷത്തോളം രൂപയുടെ 18 പാക്കറ്റ് വരുന്ന പണയ സ്വർണം തട്ടിയെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതിയായ സുനീഷ് തോമസ് ഇന്നലെ അസ്റ്റിലായിരുന്നു. ഇയാൾ കോൺഗ്രസ് പ്രാദേശിക നേതാവാണ്. ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ബാങ്കിൽ കാഷ്യറായി ജോലിചെയ്യുന്ന ലാണ് സുധീർ. പണയ സ്വർണ്ണത്തിനുപകരം മുക്കുപണ്ടം വച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കവർന്ന 18 പാക്കറ്റുകളിൽ പതിനാറും ബന്ധുക്കളുടെയും സുഹൃത്തുക്കളുടേതുമാണ്. ഇതിൽ സുധീറിന്റെ ഭാര്യയുടെ ഉൾപ്പടെയുള്ള സ്വർണ്ണമുണ്ട്. ഇടപാടുകാരിൽ ഒരാൾ തിരിച്ചെടുത്ത സ്വർണ്ണം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. അയാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ട് വന്നത്. തുടർന്ന് സുധീർ ഒളിവിൽ പോകുകയായിരുന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് തട്ടിപ്പ് നടത്തിയയെന്നാണ് മൊഴി നൽകിയത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.