മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം ഇന്ന് തുടക്കം; ആദ്യ പരിപാടി ബഹ്‌റൈനില്‍

മുഖ്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്കു പോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്

author-image
Biju
New Update
pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന് ഇന്ന് തുടക്കമാകും. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്നുവരെ ഗള്‍ഫ് രാജ്യങ്ങളിലുണ്ടാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷിനുമാണ് മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടുള്ളത്. 

അതേസമയം, മുഖ്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്കു പോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ ഒന്‍പതുവരെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. 16 ന് ബഹ്‌റൈനില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 22ന് മസ്‌കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. 25 ന് സലാലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. 

അതിനുശേഷം 26 ന് കൊച്ചിയിലെത്തി 28 ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം. 30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്തെത്തും. നവംബര്‍ 5 നാണ് കുവൈത്തിലേക്കുള്ള അടുത്ത യാത്ര. കുവൈത്തിലെ പരിപാടിക്ക് ശേഷം അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി അവിടെ അഞ്ച് ദിവസം ഉണ്ടാകും.

cheif minister pinarayi vijayan