കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹങ്ങൾ ഉടൻ പോസ്റ്റ്മോർട്ടം നടത്തും. മരണകാരണം വ്യക്തമായ ശേഷം തുടർനടപടികളിലേക്ക് കടക്കും എന്നാണ് അദ്ദേഹം അറിയിച്ചത്.
" സാധാരണ ഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്താണ് സംഭവിച്ചതെന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടർസ് അന്വേഷണം നടത്തേണ്ടതുണ്ട്. അന്വേഷണത്തിന് ശേഷമേ കൃത്യമായ കാര്യം കണ്ടെത്താൻ സാധിക്കു. ആരോഗ്യമന്ത്രി മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ട്. സന്ദർശനത്തിന് ശേഷമാകും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. ഇത്തരത്തിലായിരുന്നു മുഖ്യ മന്ത്രിയുടെ വാക്കുകൾ.സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞത്.
തീപിടുത്തത്തിൽ അഞ്ചുപേർക്ക് മരണം സംഭവിച്ചതിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്തു. ഇതിനിടെ ഷോർട് സർക്യൂട്ടിൽ ബാറ്ററികൾ കത്തിയാണ് തീ പിടുത്തമുണ്ടായതെന്ന് കണ്ടെത്തി. അഞ്ചുപേരുടെയും മരണം സംഭവിച്ചത് പുക ശ്വസിച്ച് തന്നെയാണോ എന്നറിയാൻ ഉടൻ പോസ്റ്റ് മോർട്ടം നടത്തും.
അപകടം ഉണ്ടായ കെട്ടിടത്തിന്റെ നിർമ്മാണത്തിലും സുർഖിയക്ഷ സംവിധാനത്തിലും വീഴ്ചകൾ ഏറെയെന്ന് വിമർശനം.അപകടത്തെ തുടർന്ന് മാറ്റ് ആശുപത്രികളിലേക്ക് മാറ്റിയ രോഗികൾ വാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിലും പരിഹാരം വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ആരോഗ്യമന്ത്രി മെഡിക്കൽ കോളേജ് സന്ദർശനത്തിന് ശേഷം ഇക്കാര്യത്തിൽ എല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.