110 ആദിവാസി കുടുംബങ്ങള്‍ക്ക് വീടും 10 സെന്റ് സ്ഥലവും;വീടുകളുടെ താക്കോല്‍ കൈമാറി

രണ്ടു കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി, വര്‍ക്ക് ഏരിയ എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

author-image
Biju
New Update
fdg

കല്‍പ്പറ്റ: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തില്‍  ഏഴാഞ്ചിറ പരൂര്‍ക്കുന്നില്‍ നിര്‍മിച്ച 110 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ദാനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമാണ് വയനാട് ജില്ലയില്‍ മേപ്പാടി പരൂര്‍കുന്നില്‍ ഒരുങ്ങിയത്. ആദിവാസി ജനവിഭാഗത്തിന്റെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്വപ്നപദ്ധതിയാണ് പരൂര്‍കുന്നില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ കുറിച്ചു. 

ഭൂരഹിതരായ 110 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ കൈമാറിയത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ വേളയില്‍ തന്നെ അതു നിര്‍വ്വഹിക്കാന്‍ സാധിച്ചത് അഭിമാനകരമായ അനുഭവമായി. രണ്ടു കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി, വര്‍ക്ക് ഏരിയ എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 6 കോടി 60 ലക്ഷം രൂപയാണ്  നിര്‍മ്മാണ ചിലവ്. ഭവനത്തിനു പുറമേ 10 സെന്റ് ഭൂമിയും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഭവനപദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അങ്കന്‍വാടി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വായനശാല, ആരോഗ്യ കേന്ദ്രം,കമ്മ്യൂണിറ്റി ഹാള്‍ സ്വയം തൊഴില്‍ സംരംഭം എന്നിവ കൂടി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

 

wayanad disaster