സൗബിന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് പൊലീസ്

250 കോടിയോളം രൂപ മഞ്ഞുമ്മല്‍ ബോയ്സ് വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നായി നേടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ സിനിമയുടെ ചെലവ് 20 കോടിയാണ്. ആ നിര്‍മാണ ചിലവിലേക്ക് എട്ട് കോടിയോളം രൂപ നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യവസായി ആണ്

author-image
Biju
New Update
manju 2sd

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരുടെ മൂന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പൊലീസ്. സൗബിന്‍, പിതാവ് ബാബു ഷാഹിര്‍, ഇവരുടെ ബിസിനസ് പങ്കാളി എന്നിവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് മരട് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും പൊലീസ് രേഖാമൂലം കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. 27-ന് സൗബിനടക്കമുള്ളവരോട് ചോദ്യംചെയ്യലിനായി മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

250 കോടിയോളം രൂപ മഞ്ഞുമ്മല്‍ ബോയ്സ് വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നായി നേടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ സിനിമയുടെ ചെലവ് 20 കോടിയാണ്. ആ നിര്‍മാണ ചിലവിലേക്ക് എട്ട് കോടിയോളം രൂപ നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യവസായി ആണ്. ലാഭമുണ്ടായാല്‍ ലാഭവിഹിതത്തിന്റെ 40% സിറാജിന് നല്‍കണമെന്ന കരാറിലാണ് പണം നല്‍കിയത്. അതായത് ഇപ്പോഴത്തെ അവസ്ഥയില്‍ ലാഭവിഹിതത്തില്‍നിന്ന് 40 കോടി രൂപ സിറാജിന് സൗബിന്‍ നല്‍കേണ്ടതുണ്ടെന്നും പറയുന്നു.

soubin shahir manjummal boys