/kalakaumudi/media/media_files/2025/01/16/QVXuk24HY3IHIi9JQCUL.jpeg)
തൃക്കാക്കര: എറണാകുളം ജില്ലാ ജയിലിൽ വീണ്ടും വിവാദം.ജില്ലാ ജയിൽ വെൽഫെയർ ഓഫിസറായിരുന്ന ഓ.ജെ തോമസ്,ഗേറ്റ് കീപ്പർ ടി.എം പരീത് എന്നിവരുടെ വിരമിക്കൽ വിരുന്നിന് ചട്ടം ലംഘിച്ച് എട്ടുപേരടങ്ങുന്ന സംഘം ജയിലിൽ എത്തിയതാണ് പുതിയ വിവാദത്തിന് കാരണം. കഴിഞ്ഞ 31 നായിരുന്നു ജില്ലാ ജയിലിൽ വിരമിക്കുന്നതിന്റെ ഭാഗമായി വിരുന്നൊരുക്കിയത്.വിരുന്നിൽ വിരമിക്കുന്ന വെൽഫെയർ ഓഫീസറുടെ ക്ഷണം സ്വീകരിച്ച് പ്രമുഖ നടന്റെ സഹോദരൻ ഉൾപ്പടെ എട്ടുപേർ പങ്കെടുത്തിരുന്നു.ഇവരുടെ പേരുകൾ മാത്രമാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്.വിലാസമോ, ഫോൺ നമ്പറോ ജയിലിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല.ജില്ലാ ജയിലിൽ സന്ദർശകളുടെ പേരും,പൂർണ്ണ വിലാസവും രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് ജയിൽ ചട്ടം.വിരുന്നിനെത്തിയ ഇവർ ജയിലിനുള്ളിൽ വെച്ച് റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ജയിലിനുള്ളിലെ സൽക്കാരത്തിൽ പങ്കെടുത്തവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷത്തിൽ കണ്ടെത്തി. കാക്കനാട് ജില്ലാ ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിരുന്ന് നൽകിയ സംഭവം വിവാദമായി.അരമണിക്കൂറോളം ജയിലിനുള്ളിൽ വിരമിക്കൽ വിരുന്നിൽ പങ്കെടുത്ത ശേഷം വീഡിയോ ചിത്രീകരിച്ച ശേഷമാണ് ഇവർ മടങ്ങിയത്.ജില്ലാ ജയിലിനുള്ളിൽ സന്ദർശകരുടെ മൊബൈൽ ഫോണുകൾ കയറ്റാൻ പാടില്ലെന്നാണ് ചട്ടം.ജയിലിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.പുറമെ നിന്നുവന്നവരുടെ മൊബൈൽ ഫോണുകൾ അകത്ത് കയറ്റിയിട്ടില്ലെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്.
# വിവാദമായതോടെ റീൽസ് മാറ്റി
ജില്ലാ ജയിലിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവം വിവാദമായതോടെ ഇൻസ്റ്റാഗ്രാമിൽ നിന്നും റീൽസ് മാറ്റി. വിരമിക്കൽ വിരുന്നിൽ പങ്കെടുത്ത യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.തുടർന്ന് വിവാദമായതോടെ വൈകിട്ട് നാലുമണിയോടെ റീൽസ് ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തു.