സിഎംആര്‍എല്‍ കമ്പനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍; ഷോണ്‍ ജോര്‍ജിനെ വിലക്കി കോടതി

സി.എം.ആര്‍.എല്‍. കമ്പനിക്കെതിരെ മറ്റാരെങ്കിലും ആരോപണം ഉന്നയിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. മെറ്റക്കും, ഷോണ്‍ ജോര്‍ജിനും നോട്ടീസിനു നിര്‍ദേശിച്ചു. ജൂണ്‍ 5 ന് വിഷയം വീണ്ടും പരിഗണിക്കും

author-image
Rajesh T L
New Update
Shone George

ഷോണ്‍ ജോര്‍ജ്

കൊച്ചി: എടയാറിലെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിനെതിരെ (സി.എം.ആര്‍.എല്‍) അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തി പ്പെടുത്തുന്നതില്‍ നിന്നും ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജിനെ വിലക്കിക്കൊണ്ട് എറണാകുളം സബ് കോടതിയുടെ ഇടക്കാല ഉത്തരവ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ ഷോണ്‍ ജോര്‍ജ് അഞ്ചു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആരോപണം ഉന്നയിക്കുന്ന ഷോണ്‍ ജോര്‍ജിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം ചെയ്യാന്‍ 
'മെറ്റക്കും' കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിക്കാരുടെ വാദത്തില്‍ അടിസ്ഥാനമു 
ണ്ടെന്ന് വിലയിരുത്തിയാണ് അഡിഷണല്‍ സബ് ജഡ്ജി രേഷ്മാ ശശിധരന്റെ ഉത്തരവ്. 

സി.എം.ആര്‍.എല്‍. കമ്പനിക്കെതിരെ മറ്റാരെങ്കിലും ആരോപണം ഉന്നയിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. മെറ്റക്കും, ഷോണ്‍ ജോര്‍ജിനും നോട്ടീസിനു നിര്‍ദേശിച്ചു. ജൂണ്‍ 5 ന് വിഷയം വീണ്ടും പരിഗണിക്കും. തീരദേശ മേഖലയിലെ ധാതു മണല്‍ ഖനനവുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. രോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ ഹാജ രാക്കാന്‍ പ്രതികള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 

അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കിട്ടാന്‍ പണത്തിന്റെ പിന്‍ബലത്തില്‍ സി. എം.ആര്‍.എല്‍ കമ്പനി ഭരണകര്‍ത്താക്കളെ സ്വാധീനിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പ്രതികള്‍ പ്രധാനമായും പ്രചരിപ്പി ച്ചത്. ഇവയൊന്നും സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളൊന്നുമില്ലാതെ നടത്തിയ ഇത്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ മൂലം പരാതിക്കാരന്റെ കമ്പനിയുടെ പ്രശസ്തിക്കും, വിശ്വാസ്യതക്കും രാജ്യത്തിനകത്തും പുറത്തും കോട്ടമുണ്ടാക്കിയതായും  കോടതി കണ്ടെത്തി. സി.ആര്‍.എല്‍ കമ്പനിയുടെ നിയമാവകാശങ്ങളില്‍ കടന്നുകയറാന്‍ പ്രതികള്‍ക്ക് അധികാരാവകാശങ്ങള്‍ ഇല്ലാതിരുന്നി ട്ടും, സി.എം.ആര്‍എല്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യമാണ് പ്രതികള്‍ക്കെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ കോടതിയെസമീപിച്ചത്. 

കമ്പനി ക്കെതിരെ യൂട്യൂബ്, ഫേസ്ബുക്ക്,  ഇന്‍സ്റ്റഗ്രാം, വാട്‌സപ് അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലും, മറ്റു പത്ര- ദൃശ്യ മാധ്യമങ്ങ ളിലും പ്രതികള്‍ നല്‍കിയ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും നീക്കം ചെയ്യണമെ ന്നും എറണാകുളം അഡീഷണല്‍ സബ് ജഡ്ജി (രണ്ട് ) രേഷ്മ ശശിധരന്‍ നല്‍കിയ വിധിന്യായത്തില്‍ പറയുന്നു. സി. എം ആ ര്‍. എല്‍ കമ്പനിക്കു വേണ്ടി അഡ്വ. ഗോപീകൃഷ്ണന്‍ നമ്പ്യാരടക്കമുള്ള പ്രമുഖ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി.

 

 

 

 

cmrl case BJP shone george