ഇടതുവോട്ടില്‍ കുറച്ച് അന്‍വര്‍ പിടിച്ചിട്ടുണ്ട്: എംവി ഗോവിന്ദന്‍

വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്തിയാണ് നിലമ്പൂരില്‍ ഇത്രയധികം വോട്ട്.എല്‍ഡിഎഫിന് കിട്ടിയത്. വര്‍ഗ്ഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ളപ്രചാരണം നടത്തിയും യുഡിഎഫ് വോട്ട് പിടിച്ചെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി

author-image
Biju
New Update
govindansfd

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രസ്താവനയുമായി നേതാക്കള്‍. യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തല്‍ ആവശ്യമങ്കില്‍ തിരുത്തും. 

2021ല്‍ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിര്‍ത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂര്‍. കഴിഞ്ഞ തവണ കിട്ടിയ വോട്ട് അടക്കം പോയ തെരഞ്ഞെടുപ്പിലെ ഡാറ്റ അത്രയും ഉണ്ട്. പാര്‍ട്ടി വോട്ടിന് പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

യുഡിഎഫിന് വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ കിട്ടി. ബിജെപി വോട്ട്, ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ യുഡിഎഫിന് പോള്‍ ചെയ്തു. വിഡി സതീശന്‍ പറയുന്നത് ജമാ അത്തെ ഇസ്ലാമിയുടെ.പിന്തുണയെ പറ്റിയാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഉപയോഗിച്ചു. വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂര്‍. ഇത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും.

വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്തിയാണ് നിലമ്പൂരില്‍ ഇത്രയധികം വോട്ട്.എല്‍ഡിഎഫിന് കിട്ടിയത്. വര്‍ഗ്ഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ളപ്രചാരണം നടത്തിയും യുഡിഎഫ് വോട്ട് പിടിച്ചെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ആണ് ഭാവി ഇടത് രാഷ്ട്രീയം. കൊലിബി നീക്കം ഇതിന് മുന്‍പും തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. 

യുഡിഎഫിന് ജനപിന്തുണ കുറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല. ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇടത് നയം. അതുമായി തന്നെ മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ വോട്ട് കൂടി വാങ്ങിയാണ് നിലമ്പൂരില്‍ ജയിച്ചത്. ഇത്തവണയും അന്‍വറിന്റെ വോട്ടിന്റെ കുറവാണ് തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് വോട്ടില്‍ കുറച്ച് അന്‍വര്‍ പിടിച്ചിട്ടുണ്ട്. എവിടെ ഒക്കെ വോട്ട് ചോര്‍ന്നെന്ന് വിശദമായി പരിശോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

m v govindan