ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ തുറക്കല്‍: എതിര്‍ത്ത് കുടുംബം, പൊളിക്കാന്‍ പൊലീസ്; സംഘര്‍ഷാവസ്ഥ

കുടുംബത്തെ ബലംപ്രയോഗിച്ച് പൊലീസ് സ്ഥലത്തുനിന്നുമാറ്റിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പൊലീസിനെ കൂടാതെ ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 

author-image
Rajesh T L
New Update
Gopan swami

തിരുവനന്തപും: നെയ്യാറ്റിന്‍കരയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാന്‍ പൊലീസ് എത്തി. തുടര്‍ന്ന് കടുത്ത എതിര്‍പ്പുമായി കുടുംബം എത്തി. ജില്ലാ കളക്ടര്‍ അനുകുമാരിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയത്. 

കല്ലറ തുറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് കുടുംബം. നാട്ടുകാരില്‍ ചിലരും കുടുംബത്തിന് പിന്തുണയുമായി എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

കുടുംബത്തെ ബലംപ്രയോഗിച്ച് പൊലീസ് സ്ഥലത്തുനിന്നുമാറ്റിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പൊലീസിനെ കൂടാതെ ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 

ആറാലുംമൂട് സ്വദേശി മണിയന്‍ എന്ന ഗോപന്‍ സ്വാമിയാണ് മരിച്ചത്. 78കാരനായ ഗോപന്‍ സ്വാമി അസുഖബാധിതനായി കിടപ്പിലായിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ചിലര്‍ എത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് കളക്ടര്‍ കല്ലറ പൊളിച്ച് പരിശോധിക്കാന്‍ ഉത്തരവിട്ടത്. 

 

police Thiruvananthapuram death