സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനത്തില്‍ ഇടിവ്

ജില്ലയില്‍ 255 ക്ഷീരസംഘങ്ങള്‍ വഴിയാണ് പാല്‍ സംഭരിക്കുന്നത്. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 13ക്ഷീര വികസന യൂണിറ്റുകളില്‍ പ്രതിദിനം ശരാശരി 200 മുതല്‍ 500 ലിറ്റര്‍ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

author-image
Prana
New Update
milk

കോഴിക്കോട്: വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനത്തില്‍ ഇടിവ്. പച്ചപ്പുല്ലിന്റെ കടുത്ത ക്ഷാമവും കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നു.വേനല്‍ കനത്തതോടെ കോഴിക്കോട് ജില്ലയില്‍ ദിവസേനയുള്ള പാല്‍ ഉത്പാദനത്തില്‍ 5000 ലിറ്ററിലധികം കുറവുണ്ടാക്കിയതായി ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു. രണ്ടാഴ്ചക്കകം പ്രതിദിനം എട്ട് ശതമാനത്തിന്റെ കുറവുണ്ടായി. ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ശരാശരി ഒരുലക്ഷത്തിലധികം ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നു. ജനുവരിയില്‍ ചൂട് തുടങ്ങിയതോടെ പ്രതിദിനം 97,000 ലിറ്ററായി കുറഞ്ഞു. ഫെബ്രുവരിയില്‍ ഇത് 84, 000 ലിറ്ററിലേക്ക് താഴ്ന്നു. ജില്ലയില്‍ 255 ക്ഷീരസംഘങ്ങള്‍ വഴിയാണ് പാല്‍ സംഭരിക്കുന്നത്. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 13ക്ഷീര വികസന യൂണിറ്റുകളില്‍ പ്രതിദിനം ശരാശരി 200 മുതല്‍ 500 ലിറ്റര്‍ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വേനല്‍ ചൂട് ഇനിയും കടുത്താല്‍ പാലിന്റെ അളവില്‍ വന്‍ ഇടിവുണ്ടാകും.
ചൂടിന്റെ കഠിന്യം അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും പാല്‍ സംഭരണത്തില്‍ കുറവ് വന്നിട്ടില്ലെന്നാണ് മലബാര്‍ മില്‍മ വ്യക്തമാക്കി. 6.10 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം സംഭരിക്കുന്നത്. വേനല്‍ക്കാലത്തെ ക്ഷീരകര്‍ഷകുടെ നഷ്ടം പരിഹരിക്കാന്‍ മില്‍മ കാലാവസ്ഥാ വ്യതിയാന ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ട്. പാല്‍ ഉത്പ്പാദനം കുറഞ്ഞത് ഒന്നും രണ്ടും പശുക്കളെ മാത്രം വളര്‍ത്തി വരുമാനം കണ്ടെത്തുന്നവരെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. പുല്ല് കിട്ടാതായതോടെ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റ നല്‍കുന്നതും ദഹനക്കേടിനും പാല്‍ ഉത്പാദനം കുറയാനും കാരണമായി.

milk