പേരിൽ മാറ്റം വരുത്തിയിട്ടും അസൗകര്യങ്ങൾക്ക് മാറ്റമില്ലാതെ നോർത്ത് റെയിൽവേ സ്റ്റേഷൻ

നിലമ്പൂർ രാജ്യറാണി ,മധുര പുനലൂർ എക്സ്പ്രസുകൾ എന്നിവ പുറപ്പെടുന്ന ഒന്നാം പ്ലാറ്റഫോമിൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

author-image
Devina
New Update
north

തിരുവനന്തപുരം :അടുത്തിടെയാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് നോർത്ത് റെയിൽവേസ്റ്റേഷൻ എന്ന പേര് നൽകിയത് .

എന്നാൽ പേര് മാറ്റിയിട്ടും സ്റ്റേഷനിലെ അസൗകര്യങ്ങൾക്കു ഒരു തരത്തിലുമുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്നത് വളരെ പരിതാപകരമായ അവസ്ഥ തന്നെയാണ് .

നിലമ്പൂർ രാജ്യറാണി ,മധുര പുനലൂർ എക്സ്പ്രസുകൾ എന്നിവ പുറപ്പെടുന്ന ഒന്നാം പ്ലാറ്റഫോമിൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടാമത്തെ എൻട്രിയിൽ ആറാം പ്ലാറ്റ്ഫോമിൽ പോയി മാത്രമേ ടിക്കറ്റ് എടുക്കാൻ കഴിയു .

ഒന്നാം പ്ലാറ്റ്ഫോമിൽ എ ടി വി എം സൗകര്യങ്ങളോ കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കുകയോ ചെയ്യണമെന്നതാണ് യാത്രക്കാരുടെ ആവിശ്യം .

ഒന്നാം പ്ലാറ്റ്ഫോമിൽ കേറ്ററിങ് സ്റ്റാളുകൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് തന്നെ കുടിവെള്ളം പോലുള്ള ആവിശ്യസാധനങ്ങൾ വാങ്ങണമെങ്കിൽ ആറാം പ്ലാറ്റ്ഫോമിലേക്ക് പോകണം .

ലഗേജുകളുമായി അവിടേക്ക് പോയി വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് യാത്രക്കാർ പറയുന്നു .

ഒരു മേൽനടപ്പാലം മാത്രമേ ഉള്ളു എന്നതും പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട് .റെയിൽവേ സ്റ്റേഷനിൽ ഒരു മേൽനടപ്പാലം കൂടി സ്ഥാപിക്കണമെന്നും എല്ലാ പ്ലാറ്റ്ഫോമിലും എസ്‌കലേറ്റർ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവിശ്യം .

2 ,3 പ്ലാറ്റ്ഫോമുകളിൽ എല്ലായിടത്തും മേൽക്കൂര ഇല്ല .ഒന്നാം പ്ലാറ്റ്ഫോമിൽ ഇതുവരെ മേൽക്കൂര നിർമ്മാണം തുടങ്ങിയിട്ടും ഇല്ല .

2023 -24 സാമ്പത്തികവർഷത്തിൽ 56 കോടി രൂപയോളം വരുമാനമാണ് ഇവിടെ നിന്നും ലഭിച്ചതെങ്കിലും യാത്രക്കാർക്ക് ആവിശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല എന്നത് വളരെ ദൗർഭാഗ്യകരമായ കാര്യം തന്നെയാണ് .