ശബരിമല സ്വര്‍ണപ്പാളി വിവാദം; ദേവസ്വം ആസ്ഥാനത്ത് എസ്‌ഐടി സംഘം പരിശോധന നടത്തി

സ്വര്‍ണപ്പാളിയിലെ രേഖകളിലാണ് പരിശോധന. ദേവസ്വം വിജിലന്‍സ് എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരേയും അന്വേഷണ സംഘം കാണും

author-image
Biju
New Update
tra

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. സ്വര്‍ണപ്പാളിയിലെ രേഖകളിലാണ് പരിശോധന. ദേവസ്വം വിജിലന്‍സ് എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരേയും അന്വേഷണ സംഘം കാണും.

അതിനിടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു. 
സുനില്‍ കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയില്‍ ഉള്ളത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനില്‍ കുമാറും നിലവില്‍ സര്‍വീസിലുള്ളവരാണ്. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് ദ്വാരപാലക ശില്പങ്ങളില്‍ എന്ന് അറിയാമായിരുന്നിട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതി തയ്യാറാക്കിയ മഹ്സറില്‍ സാക്ഷിയായി ഒപ്പുവെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു വിടാന്‍ ഇടയാക്കി എന്നതാണ് സുനില്‍ കുമാറിനെതിരായ പ്രധാന കണ്ടെത്തല്‍. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

Sabarimala