തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി ഡ‍ോക്ടർ ഹാരിസ് ചിറയ്ക്കൽ

മുൻപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് പല വിഷമതകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു .വളരെയധികം വേദനാജനകമായ കാര്യമാണ് നടന്നതെന്നും തറയിൽ എങ്ങനെയാണ് രോ​ഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു

author-image
Devina
New Update
haris chirakkal

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലെ അനാസ്ഥമൂലം ഹൃദ്രോ​ഗിയായ കൊല്ലം സ്വദേശിയായ  വേണു മരിച്ച സംഭവത്തിൽ രൂ​ക്ഷവിമർശനവുമായി ഡ‍ോക്ടർ ഹാരിസ് ചിറയ്ക്കൽ.

വേണുവിനെ തറയിൽ കിട‌ത്തിയ സംഭവത്തിലാണ്  ഡോക്ടർ ഹാരിസ് ഇത്തരത്തിലുള്ള വിമർശനം നടത്തിയിരിക്കുന്നത് .

വളരെയധികം വേദനാജനകമായ കാര്യമാണ് നടന്നതെന്നും തറയിൽ എങ്ങനെയാണ് രോ​ഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു.

എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി.

പ്രാകൃതമായ ചികിത്സ നിലവാരമാണെന്നും ഡോക്ടർ പറഞ്ഞു .1986 ൽ താൻ എം ബിബിഎസ്  പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു .

അന്ന് ഇത്രയും രോഗികൾ തറയിൽ കിടക്കുന്നുണ്ടായിരുന്നില്ല .ഇന്ന് ഇത്രയും പുരോഗമിച്ചിട്ടും പ്രാകൃത നിലവാരമാണുള്ളത് .

മുൻപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് പല വിഷമതകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു .