/kalakaumudi/media/media_files/2025/05/08/K2NGKcKEh8Kr7JCbM6to.png)
തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് മെഡിക്കൽ ഷോപ്പിന്റെ മറവിൽ ലഹരി മരുന്ന് ദുരുപയോഗം നടക്കുന്നു. കാക്കനാട് ഇൻഫോപാർക്ക് പ്രദേശത്തെ മെഡിക്കൽ ഷോപ്പിന്റെ മറവിലാണ് ലഹരി മരുന്ന് ദുരുപയോഗം ചെയ്‌ത് ലക്ഷങ്ങൾ കൊയ്യുന്നത്.
(എൻ.ഡി.പി.എസ്) ഷെഡ്യൂൾ വിഭാഗത്തിൽപ്പെട്ടതും വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി മരുന്നായി ദുരുപയോഗം ചെയ്തു വരുന്നതുമായ ഹൈഡ്രോകോഡോൺ,ട്രമഡോൾ ,സ്പാസ്മോണിൽ,നൈട്രോസെപാം ഗുളികകളും വൻതോതിൽ യാതൊരു വിധ രേഖകളും ഇല്ലാതെ വിൽപ്പന നടത്തുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.മെഡിക്കൽ ഷോപ്പിൽ ഒസിബി സിഗരറ്റ്, റോളിംഗ് പേപ്പറുകളും വില്പനയും സജീവമായി നടക്കുന്നതായും ആരോപണമുണ്ട്.കഞ്ചാവ്,പുകവലി ഉപയോഗത്തെ പ്രോൽസാഹിപ്പുന്ന തരത്തിലുള്ള ഇത്തരം വസ്തുക്കൾ വിൽക്കുന്നതിനെതിരെ ഈ സ്ഥാപനത്തിനെതിരെ നേരത്തെ എക്സൈസ് കേസെടുത്തിരുന്നു.ഇവർക്ക് ജില്ലയിൽ അഞ്ചോളം മെഡിക്കൽ ഷോപ്പുകളുണ്ടെന്നാണ് വിവരം.ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന് അനധികൃത്യമായി മരുന്നുകൾ വില്പന നടത്തുന്ന മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടി സ്വീകരിക്കാൻ നിയമമുള്ളപ്പോഴാണ് അധികൃതരുടെ അനാസ്ഥ.
കാക്കനാട് തുതിയൂർ,ജില്ലാ ജയിൽ ചിറ്റേത്തുകര തുടങ്ങിയ പ്രദേശങ്ങളിൽ കാഞ്ഞിരമറ്റം സ്വദേശി വ്യാപകമായി ലഹരി മരുന്ന് വില്പന നടത്തുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും,വിദ്ധാർത്ഥികൾക്കിടയിലുമാണ് പ്രധാനമായും കച്ചവടം.
# മെഡിക്കൽ ഷോപ്പുകളിൽ രജിസ്റ്റർ സൂക്ഷിക്കുന്നില്ല
ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്നാണ് ചട്ടം.
മെഡിക്കൽ ഷോപ്പുകളിൽ എൻ.ഡി.പി.എസ് വിഭാഗത്തിൽ പെടുന്ന മരുന്നുകൾ വില്പന നടത്തുമ്പോൾ ഡോക്ടറുടെ പേരും, പ്രെസ്ക്രിപ്ഷൻ തീയതിയും ഉൾപ്പടെ പരിശോധിച്ച് രജിസ്റ്റർ സൂക്ഷിക്കണമെന്നാണ് ചട്ടം.എന്നാൽ ഭൂരിഭാഗം മെഡിക്കൽ ഷോപ്പുകളിലും രജിസ്റ്റർ സൂക്ഷിക്കുന്നില്ല.