തൃശൂർ: ഏങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ ആരോപണ വിധേയരായ പോലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് എസ് സി/എസ് ടി കോടതിയുടെ ഉത്തരവ്.
കേസില്‍ പ്രതികളായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാർമാരായ സാജൻ ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല.ഇതിനെതിരെ വിനായകന്റെ കുടുംബവും ദലിത് സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് ഉത്തരവ്. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെ വിനായകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ വിനായകൻ ആത്മഹത്യാ ചെയ്യുകയായിരുന്നു.
2017 ജൂലൈയിലായിരുന്നു സംഭവം.സുഹൃത്തുക്കളുമൊന്നിച്ചു വഴിയരികിൽ നിന്നിരുന്ന വിനായകിനെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു മർദിക്കുകയും അതിനു ശേഷം മുടി മുറിക്കണമെന്നാവശ്യപ്പെട്ട് പിതാവിനോടൊപ്പം വിട്ടയക്കുകയുമായിരുന്നു. മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ വിനായകൻ ആത്മഹത്യാ ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വിനായകൻ പോലീസ് മര്‍ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം ആരോപിക്കുന്നത്. വിനായകന് മര്‍ദനമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
അന്യായമായി തടങ്കലില്‍വെച്ചു, മര്‍ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി-വര്‍ഗ അതിക്രമനിരോധനനിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ മർദിച്ച പോലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കുടുംബം കോടതിയെ സമീപച്ചിതിനെ തുടർന്ന് തുടരന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലും പോലീസുകാർ പ്രതി പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.തുടർന്നാണ് കോടതിയുടെ പുതിയ ഉത്തരവ്.