പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി:  പിആര്‍ ശിവശങ്കറിന് ബിജെപി പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചു

പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറിയെന്ന് സൂചന. ബിജെപി സംസ്ഥാന പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് പി ആര്‍ ശിവശങ്കര്‍ ലെഫ്റ്റടിച്ചു. പുതിയ ഭാരവാഹി പട്ടികയില്‍ മുഖ്യ വക്താവാകുമെന്ന് കരുതിയിരുന്ന നേതാവാണ് പി ആര്‍ ശിവശങ്കര്‍.

author-image
Shyam Kopparambil
New Update
cc-1

 

 തിരുവനന്തപുരം: പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറിയെന്ന് സൂചന. ബിജെപി സംസ്ഥാന പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് പി ആര്‍ ശിവശങ്കര്‍ ലെഫ്റ്റടിച്ചു. പുതിയ ഭാരവാഹി പട്ടികയില്‍ മുഖ്യ വക്താവാകുമെന്ന് കരുതിയിരുന്ന നേതാവാണ് പി ആര്‍ ശിവശങ്കര്‍. കോഴിക്കോട്ടുനിന്നുള്ള ടി പി ജയചന്ദ്രനാണ് മുഖ്യ വക്താവായി പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചത്. ഇതിലെ അതൃപ്തിയാണ് ശിവശങ്കര്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിക്കാന്‍ കാരണമെന്നാണ് സൂചന. വി മുരളീധരന്‍ പക്ഷത്തെ വെട്ടിനിരത്തിക്കൊണ്ടുള്ള ഭാരവാഹി പട്ടിക പുറത്തുവന്ന പശ്ചാത്തലത്തില്‍ ആ ഗ്രൂപ്പില്‍ നിന്ന് പരസ്യമായ എതിര്‍പ്പുകള്‍ വന്നേക്കാമെന്ന് നിരീക്ഷണമുണ്ടായിരുന്നെങ്കിലും പട്ടിക വന്നയുടന്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം പക്ഷത്താണ്. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായ പി ആര്‍ ശിവശങ്കര്‍ പാര്‍ട്ടി പ്രതിസന്ധിയിലായ ഘട്ടത്തിലൊക്കെ പ്രതിരോധമുയര്‍ത്തിയുന്ന നേതാവാണ്. ചാനല്‍ ചര്‍ച്ചകളിലേയും മറ്റും നിറസാന്നിധ്യമാണ് പി ആര്‍ ശിവശങ്കര്‍. മുഖ്യവക്താവായി തന്റെ പേരില്ലാത്തതിന് പ്രതിഷേധമറിയിച്ചാണ് പി ആര്‍ ശിവശങ്കര്‍ പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് സംസ്ഥാന ബിജെപിയുടെ പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ഷോണ്‍ ജോര്‍ജ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരാണ്. വി മുരളീധരന്‍പക്ഷത്തെ വെട്ടിയൊതുക്കിക്കൊണ്ടാണ് പുതിയ ഭാരവാഹി പട്ടിക എന്നത് ഏറെ ശ്രദ്ധേയമാണ്.

bjp kerala