റാപ്പർവേടനെതിരായ പുലിപ്പല്ല് കേസിൽതിരുത്തൽനടപടികൾക്കൊരുങ്ങിവനവകുപ്പ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും. വേടനെതിരായപുലിപ്പലുകേസിൽരൂക്ഷവിമർശനങ്ങളാണ്വേടനെതിരെപലയിടങ്ങളിൽനിന്നുംഉയർന്നത്. അതിനിടെവനംവകുപ്പ്മന്ത്രിതന്നെവനംവകുപ്പിനെവിമർശിച്ചുകൊണ്ട്രംഗത്തെത്തിയതുംവനംവകുപ്പിനെപ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രിയുടെയും കൂടി നിർദേശ പ്രകാരമാണ് നീക്കങ്ങൾ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും. മുന്നണിയിലെപലരാഷ്ട്രീയകക്ഷികളുംനിലപാട്കടുപ്പിച്ചതോടെയാണ്വനംമന്ത്രിതന്നെവിഷയത്തിൽനേരിട്ട്ഇടപെട്ടത്. ഈപശ്ചാത്തലത്തിൽ പുലിപ്പല്ല് കേസിൽ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ചയോടെ യോഗം ചേരും.
അതേസമയം പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.കേസ് എടുത്ത നടപടി അന്വേഷിക്കാന്‍ ഹെഡ് ഓഫ് ദി ഫോറസ്റ്റിനെ നിയോഗിച്ചതായും വനം മന്ത്രി എ. കെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞു. പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ വനം വകുപ്പിന് കുറ്റകൃത്യം തെളിയിക്കാനായില്ല. പുലിപ്പല്ല് യാഥാർഥമാണോയെന്ന്തെളിയിക്കാൻശാസ്ത്രീയപരിശോധനകൾആവശ്യമാണ്. എന്നാൽഅത്തെളിയിക്കാത്തപശ്ചാത്തലത്തിൽവേടനെതിരെപ്രഥമദൃഷ്ട്യാകേസെടുക്കാൻആകില്ലെന്ന്പരിഗണിച്ചാണ് വേടന്പെരുമ്പാവൂർജുഡീഷ്യൽകോടതിജാമ്യംഅനുവദിച്ചത്.