/kalakaumudi/media/media_files/2025/05/25/SwGXlH1NsyTtYtGCGJz3.jpg)
തിരുവനന്തപുരം: അമിത പലിശ വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ കേസിൽ സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ഫാം ഫെഡ് ) ചെയർമാൻ ഉൾപ്പടെ രണ്ടുപേരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ്
ചെയ്തു ഫാം ഫെഡ് ചെയർമാൻ രാജേഷ്,ബോർഡ് അംഗം അഖിൽ ഫ്രാൻസിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ് ചെയ്തത്.തിരുവനന്തപുരം സ്വദേശിനി എമിൽഡ നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലായത്, ഇവരിൽ നിന്നും 24.50 ലക്ഷം വാങ്ങിയ ശേഷം കബളിപ്പിച്ചതായാനാണ് കേസ്.ഇവരെക്കൂടാതെ ബോർഡ് മെമ്പർമാരായ ധന്യ,ഷൈനി,പ്രിൻസി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എമിൽഡയുടെ പരാതിക്ക് പിന്നാലെ പത്തോളം പരാതികളിൽ നിന്നായി രണ്ടുകോടി രൂപയിലേറെ തട്ടിച്ചതായി ഇവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുള്ളതായാണ് വിവരം.
ചെന്നൈയിലും,കേരളത്തിലുമായി 16 ശാഖകൾ വഴി 300 കോടിയുടെ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.12.5% പലിശ മാസം നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.2023 മാർച്ച് മുതൽ 2024 ഒക്ടോബര് വരെയുള്ള കാലയവലിൽ 24.50 ലക്ഷം വാങ്ങിയശേഷം
പലിശയും,നൽകിയ പണവും നൽകാതായതിടെയാണ് പോലീസിനെ സമീപിക്കുകയായിരുന്നു.