ഇനിമുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗിച്ചാൽ ജോലി നഷ്ടപ്പെടും ;'പോഡ' പദ്ധതിയുമായി പൊലീസ്

കൃത്യമായ ഇടവേളകളിൽ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി.മദ്യം, പുകയില ഉൽപ്പനങ്ങൾ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്

author-image
Devina
New Update
podaaa

തിരുവനന്തപുരം :സ്വകാര്യസ്ഥാപനങ്ങളിലെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ കേരള പോലീസ് നടപ്പാക്കുന്ന  പ്രിവൻഷൻ ഓഫ് ഡ്രഗ്‌സ് അബ്യൂസ് എന്ന പദ്ധതിക്ക് തുടക്കമായി .

ഇത്തരം സ്ഥാപനങ്ങളിൽ ലഹരി ഉപയോഗിച്ചാൽ ജോലി നഷ്ടപ്പെടുകയും ചെയ്യും .

കേരളപോലീസ് ഐ ടി കമ്പനികളുമായി സംയുക്തമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത് .

പദ്ധതിയിൽ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നവരിൽ നിന്ന് തുടക്കത്തിൽ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും.

അതിന് ശേഷം കൃത്യമായ ഇടവേളകളിൽ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി

മദ്യം, പുകയില ഉൽപ്പനങ്ങൾ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്.

ഐടി പാർക്കുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗത്തിന് തടയിടാനായുള്ള ലഹരിവിരുദ്ധനയമാണ് 'പോഡ'. ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരി ഉപയോഗം കണ്ടെത്തിയാൽ ജോലിയിൽ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നൽകുന്നതാണ് നയം.

 രാസലഹരി ഉപയോഗിച്ചാൽ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും.