/kalakaumudi/media/media_files/2026/01/31/veliyettam-2026-01-31-10-35-23.jpg)
തിരുവനന്തപുരം: വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. വേലിയേറ്റ രേഖയും കടന്ന് കരയിലേക്ക് തിരമാലകൾ കയറിയോ ഇത് മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ജീവനും സ്വത്തിനും ജീവനോപാധികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങൾ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.
കടൽ ക്ഷോഭം,ചുഴലിക്കാറ്റ്, തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങൾ മാത്രമാണ് സവിശേഷ ദുരന്തമായി ഇതുവരെ കണാക്കാക്കിയിരുന്നത്. അല്ലാത്ത കടലാക്രമണത്തെ പ്രകൃതി ക്ഷോഭത്തിന്റെ വിഭാഗത്തിൽപ്പെടുത്തി ചെറിയ സഹായങ്ങൾ മാത്രമാണ് നഷ്ടപരിഹാരമായി നൽകിയിരുന്നത്. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം വരെ നഷ്ടപരിഹാരം നൽകാറുണ്ടെങ്കിലും അത് മന്ത്രിസഭയുടെ പ്രത്യേക തീരുമാനമായാണ് നൽകിപ്പോരുന്നത്.
കടലിൽ നിന്ന് കരയിലേക്ക് കടന്നുകയറുന്ന തിരമാലകളോ അതുവഴി ഉണ്ടാകുന്ന വെള്ളപ്പൊക്കമോ മൂലം ജീവനും സ്വത്തിനും ജീവനോപാധികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും ഇനി മുതൽ, മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സഹായം അനുവദിക്കാനാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
