ഗാവിന്ദച്ചാമിയുടെ എല്ലാ നീക്കവും അറിയും; ഒപ്പം മറ്റൊരുതടവുകാരന്‍ കൂടി

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തുകയും ജയിലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു

author-image
Biju
New Update
govina

തൃശൂര്‍: ജയില്‍ ചാടിയതിനെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ സൌമ്യ കേസ് പ്രതി ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാന്‍ കൂടുതല്‍ ജീവനക്കാരെ ജയില്‍ വകുപ്പ് നിയമിച്ചു. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ ജി എഫ് വണ്‍ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഒപ്പം മറ്റൊരു തടവുകാരനെയും പാര്‍പ്പിച്ചു. കണ്ണൂരില്‍ നിന്ന് ജയില്‍ ചാടി തമിഴ്‌നാട്ടില്‍ എത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തുകയും ജയിലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ജയില്‍ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ജയില്‍ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയും, സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചും നിരീക്ഷണം ശക്തമാക്കിയതും.

Govindachamy