'മന്ത്രിയാക്കണം,ആഭ്യന്തരവും വനം വകുപ്പുവും വേണം ,സതീശനെ പുറത്താക്കണം';മലപ്പുറം ജില്ല വിഭജിക്കണമെന്നും അന്‍വര്‍

വി ഡി സതീശനെ മുക്കാല്‍ പിണറായി എന്നാണ് പി വി അന്‍വര്‍ വിശേഷിപ്പിച്ചത്.

author-image
Sneha SB
Updated On
New Update
P V NEW

നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിനമായ ഇന്നും യുഡിഎഫിന് മുന്നില്‍ ഉപാധികള്‍ വെച്ച് പി വി അന്‍വര്‍.അടുത്ത തവണ യുഡിഎഫിന് ഭരണം കിട്ടിയാല്‍ തന്നെ മന്ത്രി ആക്കണമെന്നും ആഭ്യന്തര വകുപ്പും വനം വകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വിഡി സതീഷനെ യുഡിഎഫ് നേതൃസ്ഥാനത്തുനിന്നും പുറത്താക്കിയാല്‍ മതിയെന്നും പി വി അന്‍വര്‍.ഇത് രണ്ടും അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണി പടയാളിയായി താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.വി ഡി സതീശനെ മുക്കാല്‍ പിണറായി എന്നാണ് പി വി അന്‍വര്‍ വിശേഷിപ്പിച്ചത്.മലപ്പുറം വിഭജിക്കണമെന്നും അദ്ദേഹം പറഞ്ഞു.'വി ഡി സതീശനെ നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് താന്‍ യുഡിഎഫിലേക്ക് വരില്ല എന്നും ഒരു പിണറായി ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ ഞാന്‍ ഇല്ല എന്നാണ് പി വി അന്‍വര്‍ എന്ന് പറയുന്നത്.

p v anwar nilambur