സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 160 കോടി രൂപ; സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും

ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ ഇംപ്ലാന്റ് വിതരണക്കാര്‍ . ഇതോടെ സാധാരണക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകള്‍ അനിശ്ചിതത്വത്തിലായേക്കും.

author-image
Biju
New Update
STEND

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് വിതരണം മുടങ്ങിയേക്കും. സ്റ്റെന്റ് വാങ്ങിയതില്‍ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 160 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ ഇംപ്ലാന്റ് വിതരണക്കാര്‍ പറയുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത് . കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മാത്രം 34 കോടി രൂപ നല്‍കാനുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 29 കോടി രൂപ കുടിശ്ശികയുണ്ട് . ഇങ്ങനെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് 160 കോടിയിലധികം രൂപ വിതരണകാര്‍ക്ക് ലഭിക്കാനുള്ളത് .

ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ ഇംപ്ലാന്റ് വിതരണക്കാര്‍ . ഇതോടെ സാധാരണക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകള്‍ അനിശ്ചിതത്വത്തിലായേക്കും.

സ്റ്റന്റ് വിതരണക്കാരുടെ സംഘടനയായ CDMID വിഷയം ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് . ഇതില്‍ അനുകൂല നടപടിയില്ലെങ്കില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സംഘടന അറിയിച്ചു . രണ്ടുവര്‍ഷം മുമ്പ് സമാനമായി കുടിശ്ശിക ലഭിക്കാതെ സ്റ്റന്റ് വിതരണം നിര്‍ത്തിവച്ചിരുന്നു . പല സര്‍ക്കാര്‍ ആശുപത്രികളിലും ഇതോടെ ശസ്ത്രക്രിയയും മുടങ്ങി.