ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് സർക്കാർ ഇത്രയും കാലം നിശബ്ദമായിരുന്നു എന്നതിന്റെ മറുപടി പൊളിഞ്ഞു. സാക്ഷിമൊഴികളുടെ അഭാവമാണ് നടപടി സ്വീകരിക്കാൻ കഴിയാത്തതെന്ന സർക്കാരിന്റെ കള്ളമാണ് പൊളിഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മുന്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞത് സാക്ഷിമൊഴികളുടെ അഭാവമുള്ളതിനാൽ പൊതുവായൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പരിമിതിയുണ്ടെന്നാണ്.
റിപ്പോര്‍ട്ടിൽ കണ്ടെത്തിയ കാര്യങ്ങൾക്ക് കാതലായ മൊഴിപ്പകര്‍പ്പുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ എന്നായിരുന്നു സാംസ്‌കാരിക വകുപ്പിനോടു മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യം.ഉണ്ടെന്നാണ് വകുപ്പ് നൽകിയ മറുപടി. എന്നാൽ മുൻ മന്ത്രി പറഞ്ഞ വാദങ്ങളെ അപ്പാടെ വെട്ടിലാക്കുന്നതായിരുന്നു സാംസ്കാരികാവക്കുപ്പിൻറെ മറുപടിയിലൂടെ വ്യക്തമായത്.
ഇനിയും പുറത്തുവരാത്ത നാനൂറോളം പേജുകളുണ്ട്.അതിൽ നിരവധി മൊഴികളും രേഖകളുമുണ്ട്.കമ്മീഷൻ അത് സർക്കാരിന് നൽകിയിട്ടില്ലെന്നും പുറത്ത് വിട്ടില്ലെന്നും എകെ ബാലൻ പറഞ്ഞു.എന്നാൽ ഇക്കാര്യവും വിവരാവകാശ കമ്മീഷൻ തള്ളി.
റിപ്പോര്‍ട്ടിൽ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ മൊഴികളും രേഖകളുമുണ്ടോയെന്ന ചോദ്യത്തോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനൊപ്പം ഇതുമായി ബന്ധപ്പെട്ട രേഖകളും സർക്കാരിന് കൈമാറിയെന്നാണ് ലഭിച്ച മറുപടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നാം എൽഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് കൈമാറിയത്. അന്ന് മുഖ്യമന്ത്രിക്കൊപ്പം കമ്മിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയത് അന്നത്തെ സാംസ്‌കാരികമന്ത്രിയായ എ.കെ. ബാലനായിരുന്നു.