/kalakaumudi/media/media_files/2025/12/11/suraj-lama-2025-12-11-11-23-45.jpg)
കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വിദേശത്തെ ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കും. എന്നാൽ അവർ നാട്ടിലെത്തിയാൽ വിലയില്ലാതെയാവുന്നുവെന്നും കോടതി വിമർശിച്ചു.
ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണം. മെന്റൽ ഹെൽത്ത് ആക്ട് ഇതിനുള്ളതാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി വീണ്ടും പൊലീസിനെയടക്കം വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
സംഭവത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
കുവൈത്തിൽ നിന്ന് ജീവനോടെ കയറ്റിവിട്ട ഒരാൾ ഇവിടെയെത്തിയപ്പോൾ കാണാതായി എന്ന് എങ്ങനെയാണ് അയാളുടെ കുടുംബത്തോടെ പറയുക. വലിയ ഞെട്ടൽ ഉണ്ടാകുന്ന കേസാണ്.
ലാമയെ ആശുപത്രിയിൽ എത്തിച്ചത് മുതലുള്ള വിവരങ്ങൾ വേണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെ മകന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം സൂരജ് ലാമയുടേതാണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം
. ഇതിനായി സൂരജ് ലാമയുടെ മകനിൽ നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഡിഎൻഎ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് കിട്ടുന്ന ഘട്ടത്തിൽ അത് ഹൈക്കോടതിയിൽ നൽകാനും നിർദേശമുണ്ട്.
മകൻ സാന്റോൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതിയിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
