ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന കർശന നിർദ്ദേശവുമായി ഹൈക്കോടതി

ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ വലിയ രീതിയിൽ ഉള്ള ദുരന്തം തന്നെ സംഭവിക്കുമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് വ്യക്തമാക്കി .

author-image
Devina
New Update
sabarimala thirakk

കൊച്ചി :ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ വളരെ വേഗം തന്നെ നടപ്പിലാക്കണമെന്നും മനുഷ്യരെ ശ്വാസം മുട്ടി മരിക്കാൻ വിടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു .

ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ വലിയ രീതിയിൽ ഉള്ള ദുരന്തം തന്നെ സംഭവിക്കുമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് വ്യക്തമാക്കി .

തിരക്ക് നിയന്ത്രിക്കുന്നതിൽ ഒരു ഏകോപനവും ഇല്ലായിരുന്നതിന്റെ വീഴ്ചയാണ് ഇപ്പോൾ ഈ രീതിയിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു .

തീർത്ഥാടനം തുടങ്ങുന്നതിന്റെ ആറുമാസം മുന്നേ തന്നെ കൃത്യമായ ഒരു ഏകോപന രൂപീകരണം നടപ്പിലാക്കണമായിരുന്നെന്നും കോടതി പറഞ്ഞു .

രാസകുങ്കുമത്തിന്റെ വിൽപ്പന തടഞ്ഞതുകൊണ്ടുതന്നെ ശൗചാലയങ്ങളുടെ  പാട്ടം ഏറ്റെടുക്കാൻ ആളില്ല .

. ശൗചാലയങ്ങൾ വൃത്തിഹീനമാണ്.

 വെള്ളവും ശൗചാലയ സൗകര്യവുമില്ലാതെ എട്ടു മണിക്കൂറോളം തിരക്കിനുള്ളിൽ നിൽക്കേണ്ടിവന്നാൽ ആർക്കും നിയന്ത്രണം നഷ്ടപ്പെടും. -കോടതി പറഞ്ഞു.