ചേർത്തല : വീട്ടമ്മയുടെ മരണത്തിൽ ദൂരുഹതയുണ്ടെന്ന വാദത്തെ തുടർന്ന് ഭർത്താവ് സോണിയെ സംശയത്തിന്റെ അടിസ്ഥനത്തിൽ കസ്റ്റഡിയിലെടുത്തു. ചേർത്തല പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ സജിയെ (46) ഒരു മാസം മുൻപ് വീട്ടിൽ വീണ് പരുക്കേറ്റതിനെത്തുടർന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ഞാറാഴ്ച്ച രാവിലെ 8 മണിയോടെ ആശുപത്രിയിൽ വച്ചാണ് സജി മരിക്കുന്നത്.
ഞായറഴ്ച്ച തന്നെ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വച്ചു മൃതദേഹം സംസ്കരിക്കുകയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു മകൾ ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. ഇതേ തുടർന്ന് കല്ലറയിൽ നിന്ന് മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പുറത്തെടുത്തു.
തഹസിൽദാർ കെ.ആർ.മനോജ്, എഎസ്പി ഹരീഷ് ജയിൻ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. വിശദ പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. എന്നാൽ സജിയുടെ മരണത്തിൽ കസ്റ്റഡിയിൽ എടുത്ത സോണിയ്ക്ക് പങ്കുണ്ടോ എന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
അമ്മയെ അച്ഛൻ വീടിന്റെ മുകളിൽ നിന്ന് തള്ളിയിടുകയിരുന്നു എന്നാണ് മകളുടെ മൊഴി. ജനുവരി 8 ന് സ്റ്റെയര്‍ കേസില്‍ നിന്ന് സജി തെന്നിവീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തലക്കേറ്റ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒരുമാസം കോമ സ്റ്റേജില്‍ വണ്ടാനത്ത് തുടര്‍ന്ന ശേഷം മരണപ്പെടുകയായിരുന്നു.