/kalakaumudi/media/media_files/2025/06/04/C3nZU7xssIkzH9TI3LzB.jpg)
കൊച്ചി: ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവം.ഞങ്ങൾ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സുകാന്ത് പോലീസിനോട് പറഞ്ഞു.പലപ്പോഴായി യുവതിയുമായി പിണങ്ങാറുണ്ടെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നൽകി. ബലാത്സംഗം കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രമാണ് മൊഴിയെന്നാണ് പോലീസ് കരുതുന്നത്
യുവതി ആത്മഹത്യ ചെയ്ത ദിവസവും പരസ്പരം വഴക്കിട്ടിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്തിന്‍റെ മൊഴി. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ സുകാന്തിന്‍റെ അപാര്‍ട്ട്മെന്‍റിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിൽ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
മാര്‍ച്ച് 24 നാണ് തിരുവനന്തപുരത്ത് പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിനു പിന്നില്‍ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷ് ആണെന്നും ഇയാള്‍ മകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍പ്പോയ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ കഴിഞ്ഞ മാസം അവസാനം കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി. ഇതിനിടെ മകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകള്‍ യുവതിയുടെ പിതാവ് പൊലീസിന് നല്‍കി. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതി കൂടുതല്‍ പെണകുട്ടികളെ ചൂഷണം ചെയ്തതായി തെളിവുകളുണ്ടെന്നും പുറത്തുവന്ന തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി ജാമ്യം നിഷേധിച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. സുകാന്തിനോട് കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോള്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. കൊച്ചി ഡിസിപി ഓഫീസിലാണ് കീഴടങ്ങിയത്.