ജിഎസ്ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കണമെന്ന് ജിഎസ്ടി കൗൺസിൽ ചേർന്ന യോഗത്തിൽ ധനമന്ത്രി സ. കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഇ കൊമേഴ്സ് കച്ചവടം നടക്കുമ്പോൾ ഇ കൊമേഴ്സ് ഓപ്പറേറ്റർമാർ ഈടാക്കിയ ജിഎസ്ടി വ്യക്തമാക്കി GSTR-8 റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ GSTR- 8 റിട്ടേണിൽ നികുതി എത്രയാണ് എന്നതിലുപരിയായി നികുതി ഏതു സംസ്ഥാനത്തേക്കാണ് എന്ന വിവരം കൂടി ഉൾപ്പെടുത്താൻ തീരുമാനമായതായി ധനമന്ത്രി അറിയിച്ചു. കേളത്തിന് വലിയ പ്രയോജനം ചെയ്യും.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുകളും സേവനങ്ങളും കൊമേഴ്‌സ് സ്ഥാപനങ്ങളിൽകൂടി കേരളത്തിൽ വിൽക്കുന്നവർ ഉപഭോക്താക്കളിൽ നിന്ന് ഐജിഎസ്ടി ഈടാക്കുന്നുണ്ട്. എന്നാൽ, അവർ സമർപ്പിക്കുന്ന റിട്ടേണുകളിൽ ഉപഭോഗ സംസ്ഥാനം ഏതെന്നത് വ്യക്തമാക്കാത്തതുമൂലം കേരളത്തിന് നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാനായാണ് പുതിയ തീരുമാനം. കൂടാതെ നിലവിൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് GSTR-8 റിട്ടേൺ ഫയൽ ചെയ്യുന്നത്.എന്നാൽ പുതുകിയ തീരുമാന പ്രാകാരം ഒരു ലക്ഷത്തിന് മുകളിലുള്ള ഇകോമേഴ്സ് ഇടപാടുകൾക്ക് GSTR-8 റിട്ടേൺ ഫയൽ ചെയ്യും.
കേരളത്തിൽ നിന്ന് ലഭിക്കുന്ന എസ്ജിഎസ്ടിയുടെ വിഹിതം ശരാശരി പത്തുശതമാനം വരെയാണ്. എന്നാൽ, ഐജിഎസ്ടി സെറ്റിൽമെന്റിന്റെ കാര്യം വരുമ്പോൾ ഈ നിരക്ക് മൂന്നു ശതമാനമായി കുറയുന്നുണ്ട്.