കല്പറ്റ : വയനാട്ടിൽ ഗുണ്ടാ ലിസ്റ്റിൽ പ്പെട്ട യുവാവിനെ കുത്തി കൊലപ്പെടുത്തി. പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്.
ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂവരും സുഹ്യത്തുക്കൾ ആയിരുന്നു. വാക്ക് തർക്കത്തെ തുടർന്ന് രഞ്ജിത്ത് റിയാസിനെ കൊലപ്പെടുത്തുകയായിരുന്നു.