/kalakaumudi/media/media_files/2025/03/17/202FJJTO12F8PDzXF1k4.jpg)
കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് 5 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണന്‍ മലയാളത്തില്‍ പ്രശസ്തമായ നിരവധി ഗാനങ്ങള്‍ രചിച്ചു.
1947ല്‍ കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ ഗോവിന്ദന്‍ നായര്‍. ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചു. ഇതിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍'എന്ന ഗാനം അദ്ധേഹത്തെ പ്രശസ്തനാക്കി.
ഹരിഹരന്‍ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എം.എസ്. വിശ്വനാഥന്‍ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്. ബാഹുബലി ഉള്‍പ്പെടെ 200 ചിത്രങ്ങളില്‍ അദ്ദേഹം സഹകരിച്ചിട്ടുണ്ട്.
മലയാള സാഹിത്യ ലോകത്തേക്ക്, അല്ലെങ്കില്‍ സിനിമയുടെ ലോകത്തേക്ക് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ കടന്നുവരുന്നത് ഏകദേശം 53 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വയലാറും പി ഭാസ്‌കരനും അരങ്ങുവാണിരുന്ന തട്ടകത്തിലേക്ക് ഒരുപിടി കവിതകളുമായി അയാള്‍ മലയാള സിനിമ സാഹിത്യ ലോകത്തേക്ക് കടന്നുവന്നു.
മലയാള സിനിമയിലേക്ക് കടന്നു വരിക എന്നത് 70 കളില്‍ ഏതൊരു വ്യക്തിക്കും വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഒരു സിനിമയില്‍ നാല് പാട്ടുകളുണ്ടെങ്കില്‍ അതില്‍ നാല് പാട്ടുകളും ഒരുപക്ഷേ യേശുദാസ് പാടും, അഞ്ചാമതൊരു പാട്ട് ഉണ്ടെങ്കില്‍ മാത്രമേ പി ജയചന്ദ്രനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. ഒരു നിര്‍മാതാവിനും സംവിധായകനും പുതിയൊരാളെ പരീക്ഷിക്കാനുള്ള ഭയം തന്നെയായിരുന്നു അക്കാലത്തെ മുഖ്യ പ്രശ്നം. അധികായന്മാര്‍ക്കിടയില്‍ ഏകാധിപത്യമുള്ള കാലത്ത് മലയാള സിനിമ സാഹിത്യ ലോകത്തിന്റെ ഭാഗമാകാന്‍ സാധിച്ചതായിരുന്നു മങ്കൊമ്പിനെ അടയാളപ്പെടുത്തിയത്.
മങ്കൊമ്പിന്റെ മാന്ത്രികവരികള്‍
മലയാള സാഹിത്യ ലോകത്തേക്ക്, അല്ലെങ്കില്‍ സിനിമയുടെ ലോകത്തേക്ക് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ കടന്നുവരുന്നത് ഏകദേശം 53 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വയലാറും പി ഭാസ്‌കരനും അരങ്ങുവാണിരുന്ന തട്ടകത്തിലേക്ക് ഒരുപിടി കവിതകളുമായി മങ്കൊമ്പ് മലയാള സിനിമ സാഹിത്യ ലോകത്തേക്ക് കടന്നുവന്നു.
മലയാള സിനിമയിലേക്ക് കടന്നു വരിക എന്നത് 70 കളില്‍ ഏതൊരു വ്യക്തിക്കും വളരെ പ്രയാസമുള്ള കാര്യമായിരുന്നു.
ഒരു സിനിമയില്‍ നാല് പാട്ടുകളുണ്ടെങ്കില്‍ അതില്‍ നാല് പാട്ടുകളും ഒരുപക്ഷേ യേശുദാസ് പാടും, അഞ്ചാമതൊരു പാട്ട് ഉണ്ടെങ്കില്‍ മാത്രമേ പി ജയചന്ദ്രനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. ഒരു നിര്‍മാതാവിനും സംവിധായകനും പുതിയൊരാളെ പരീക്ഷിക്കാനുള്ള ഭയം തന്നെയായിരുന്നു അക്കാലത്തെ മുഖ്യ പ്രശ്നം. അതികായന്മാര്‍ക്കിടയില്‍, ഏകാധിപത്യമുള്ള കാലത്ത് മലയാള സിനിമ സാഹിത്യ ലോകത്തിന്റെ ഭാഗമാകാന്‍ സാധിച്ചതായിരുന്നു മങ്കൊമ്പിനെ അടയാളപ്പെടുത്തിയത്.
1947ല്‍ കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ഗോപാലകൃഷ്ണന്‍ ജനിച്ചു. അച്ഛന്‍ ഗോവിന്ദന്‍ നായര്‍. ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചു. ഇതിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍'എന്ന ഗാനം അദ്ദേഹത്തെ പ്രശസ്തനാക്കി. ഹരിഹരന്‍ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്.
അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എം.എസ്. വിശ്വനാഥന്‍ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്. ബാഹുബലി ഉള്‍പ്പെടെ 200 ചിത്രങ്ങളില്‍ അദ്ദേഹം സഹകരിച്ചിട്ടുണ്ട്. എളുപ്പമാവില്ല ദൗത്യം എന്നറിയാമെങ്കിലും അതേറ്റുടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു മങ്കൊമ്പിന്.
1975ലാണ് സംഭവം സ്വര്‍ണമത്സ്യം' എന്ന ചിത്രം എഴുതേണ്ടത് ലക്ഷണമൊത്ത കെസ്സുപാട്ട്. എഴുതുന്നതാകട്ടെ ജീവിതത്തിലൊരിക്കലും മാപ്പിളപ്പാട്ടില്‍ കൈവച്ചിട്ടില്ലാത്ത മങ്കൊമ്പിനും . എം.എസ്. ബാബുരാജാണ് സംഗീതസംവിധായകന്‍. മലയാളികള്‍ എക്കാലവും മൂളിനടക്കുന്ന സൂപ്പര്‍ഹിറ്റ് കെസ്സുപാട്ടുകളുടെ ശില്‍പി. എളുപ്പമാവില്ല ദൗത്യം എന്നറിയാം മങ്കൊമ്പിന്. തനിക്ക് ഒട്ടും പരിചിതമല്ലാത്ത മേഖലയല്ലേ? എങ്കിലും ഈ കളിയില്‍ തോറ്റുകൊടുത്തുകൂടാ.
ഭാസ്‌കരന്‍ മാഷും ശ്രീമൂലനഗരം വിജയനും യൂസഫലിയുമൊക്കെ പയറ്റിത്തെളിഞ്ഞ കളരിയില്‍ തോല്‍ക്കാനുമാവില്ല ഒരാഴ്ചയോളം നീണ്ട യജ്ഞമായിരുന്നു പിന്നെ. കിട്ടാവുന്ന മാപ്പിളപ്പാട്ട് സാഹിത്യം മുഴുവന്‍ അരിച്ചുപെറുക്കി; മോയിന്‍കുട്ടി വൈദ്യരുടെ വിഖ്യാത കൃതികള്‍ ഉള്‍പ്പെടെ. ഇത്തരം ഗാനങ്ങളില്‍ കടന്നുവരാറുള്ള ചില പ്രത്യേക പദപ്രയോഗങ്ങളുടെ അര്‍ഥം ചോദിച്ചറിഞ്ഞു.
ബാക്കിയെല്ലാം എളുപ്പം. ഒറ്റയിരിപ്പില്‍ എഴുതിത്തീര്‍ത്ത പാട്ടുമായി ചെന്നൈയിലെ ബി.കെ. പൊറ്റെക്കാടിന്റെ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ മങ്കൊമ്പിന്റെ മനസ്സില്‍ എന്നിട്ടും ആശങ്ക ബാക്കി. പാട്ടെഴുതിയ കടലാസിലേക്കും മങ്കൊമ്പിന്റെ മുഖത്തേക്കും മാറിമറിനോക്കി ബാബുരാജ്. പിന്നെ കവിക്ക് നേരെ കൈനീട്ടി പറഞ്ഞു: ''നല്ല ഏക്ലാസ് പാട്ട്. കൊട് കൈ.'' സംവിധായകന്റെ ഊഴമായിരുന്നു അടുത്തത്. ആദ്യ വായനയില്‍ തന്നെ പൊറ്റെക്കാടിന് പാട്ട് ഇഷ്ടപ്പെട്ടു എന്ന് മുഖഭാവം തെളിയിച്ചു. ഭഭബാബുക്കയുടെ നല്ലൊരു ട്യൂണ്‍ കൂടി ചേര്‍ന്നാല്‍ ഈ പാട്ട് സൂപ്പര്‍ഹിറ്റ് -പൊറ്റെക്കാട് പറഞ്ഞു.
ആ വാക്കുകള്‍ സത്യമായി. സ്വര്‍ണമത്സ്യം'' (1975) എന്ന ശരാശരിച്ചിത്രം ഇന്ന് നാം ഓര്‍ക്കുന്നതുപോലും അതിലെ മങ്കൊമ്പ് -ബാബുരാജ് ടീമിന്റെ കെസ്സുപാട്ടിന്റെ പേരിലാണ്: ഭഭമാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്, മനിസനെ മയക്കണ മൊഞ്ചൂറും മോറ്..'' യേശുദാസിന്റെ ശബ്ദത്തില്‍ ജനപ്രിയമായ ഗാനം.സിനിമയില്‍ ഒരു മാപ്പിളപ്പാട്ട് കൂടി വേണമെന്നത് ബി.എം. പൊറ്റെക്കാടിന്റെ ആഗ്രഹമായിരുന്നു. വള്ളക്കാരന്‍ പാടുന്നതായാണ് ഗാനം ചിത്രീകരിച്ചത്.
രംഗത്ത് പ്രത്യക്ഷപ്പെടുന്നത് ശ്രീലതയും ഹമീദ് കാക്കശ്ശേരിയും. പ്രത്യക്ഷത്തില്‍ കഥാഗതിയുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ഭഭസ്വര്‍ണമത്സ്യ''ത്തില്‍ ആദ്യം ഹിറ്റായത് മാണിക്യപ്പൂമുത്ത് തന്നെ. യേശുദാസ് പാടിയ ഭഭതുലാവര്‍ഷ മേഘമൊരു പുണ്യതീര്‍ഥം'' ആയിരുന്നു മധു നായകനായ പടത്തിലെ മറ്റൊരു നല്ല ഗാനം.ആദ്യത്തെ മാപ്പിളപ്പാട്ട് രചന തന്നെ ഹൃദയപൂര്‍വം സ്വീകരിക്കപ്പെട്ടു എന്നത് മങ്കൊമ്പിന് എന്നും അഭിമാനം പകരുന്ന കാര്യമായിരുന്നു.