റാവഡയുടെ നിയമനം; കൂത്തുപറമ്പ് ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

കൂത്തുപറമ്പില്‍ നെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ.മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

author-image
Biju
New Update
ravadaff

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതില്‍പരോക്ഷമായി അതൃപ്തി പരസ്യമാക്കി പി ജയരാജന്‍ രംഗത്ത്.കൂത്തുപറമ്പില്‍ നെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ.മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം  വിശദീകരിക്കേണ്ടത്  സംസ്ഥാന സര്‍ക്കാരാണ്. യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.

കൃത്യതയാണ് റവാഡയുടെ മുഖമുദ്ര. മകന്‍ സിവില്‍ സര്‍വ്വീസുകാരനാകണമെന്നായിരുന്നു കര്‍ഷകനായ അച്ഛന്‍ റവാഡ വെങ്കിട്ടറാവുവിന്റെ ആഗ്രഹം. പഠിച്ചു വളര്‍ന്ന ചന്ദ്രശേഖറിന്റെ ആഗ്രഹം ഡോക്ടറാകാനുമായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാല്‍ അഗ്രിക്കല്‍ച്ചറല്‍ പഠത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോള്‍ സിവില്‍ സര്‍വ്വീസിലൊന്നു കൈവച്ചു. 

1991 ബാച്ചില്‍ ഐപിഎസുകിട്ടി അച്ഛന്റെ ആഗ്രഹം സാധിച്ചു. തലശേരി എഎസ്പിയായിരുന്നു തുടക്കം. പക്ഷേ തുടക്കം കയ്പു നിറഞ്ഞതായിരുന്നു. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടര്‍ന്ന് സസ്‌പെഷനിലായി. സര്‍വ്വീസില്‍ തിരിച്ചെത്തി രവാഡ ആത്മവിശ്വാസവും ചിരിയും കൈവിട്ടില്ല. വിവിധ ജില്ലകളില്‍ പൊലിസ് മേധാവിയായി പേരെടുത്തു റവാഡ.

തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. ഇടക്ക് യുഎന്‍ ഡെപ്യൂട്ടഷനില്‍ പോയി. മടങ്ങിയെത്തി ശേഷം എസ്സിആര്‍ബിയില്‍ ഐജിയായി. ഏറെ വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനില്‍ പോയി. നെക്‌സല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിര്‍ണായക തസ്തികളില്‍ ജോലി ചെയ്തു. ഐബിയുടെ സ്‌പെഷ്യല്‍ ഡയറക്ടറായി ഉയര്‍ത്തപ്പെട്ടു. 

ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാന്‍ താല്‍പര്യമറിയിച്ചത്. പട്ടികയില രണ്ടാം സ്ഥാനക്കാരനായി ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലക്കാരന്‍. രവാഡയെന്ന കര്‍ഷക തറവാടില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്ക് എത്തുകയാണ് രവാഡ. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യര്‍ഹ മഡലുകള്‍ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാര്‍ത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.