/kalakaumudi/media/media_files/2025/06/21/jaya-thiklak-and-p-v-prasanth-2025-06-21-11-44-26.jpg)
തിരുവനന്തപുരം: മാസങ്ങളായി സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചതിന് തെളിവ് . ജയതിലകിനെതിരായ വിമർശനത്തിൻ്റെ പേരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം മറികടന്നാണ് ചട്ടവിരുദ്ധമായ ഇടപെടലിലൂടെ ജയതിലക് ഈ നീക്കം നടത്തിയത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 24 ന് തന്നെ പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിൻഹയും കെആർ ജ്യോതിലാലുമായിരുന്നു ആ സമിതിയിലെ മറ്റ് അംഗങ്ങൾ.
ശാരദ മുരളീധരൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ജയതിലക് എത്തുകയായിരുന്നു. എൻ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാൽ, സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തി.