കാക്കനാട്  റോഡ് തകർന്ന് ദുരിതയാത്ര: മെട്രോയുടെ മണ്ണ് സംഭരണ കേന്ദ്രത്തിലേക്കുള്ള മണ്ണ് ലോറികൾ നാട്ടുകാർ തടഞ്ഞു.

മുപ്പതോളം കുടുംബങ്ങൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഏക റോഡാണ്  അധികൃതരുടെ അനാസ്ഥ മൂലം തകർന്ന് കാൽനട യാത്രികർക്കും,ഇരുചക്ര വാഹന യാത്രക്കാരും ദുരിതത്തിലാണ്.,ഇരുചക്ര വാഹന യാത്രക്കാർ ഈ റോഡിൽ തെന്നിവീഴുന്നത് പതിവ് കാഴ്ചയാണ്.

author-image
Shyam Kopparambil
New Update
ASDFSAF
Listen to this article
0.75x 1x 1.5x
00:00 / 00:00

 


തൃക്കാക്കര: മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി  മണ്ണ് സംഭരണ കേന്ദ്രത്തിലേക്ക് വന്ന മണ്ണ് ലോറികൾ  നാട്ടുകാർ തടഞ്ഞു.ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം.മണ്ണുമായി ലോറികൾ നിരന്തരം വരുന്നത് മൂലം  മാനാത്ത്- അയ്യത്ത് മൂല റോഡ് തകരുകയും,ചെളിക്കുണ്ടായി മാറിയതാണ് വാർഡ് കൗൺസിലർ എ.എ ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ  പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം. മെട്രോ രണ്ടാം ഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് സീ-പോർട്ട് എയർ പോർട്ട് റോഡിൽ ചിറ്റേത്തുകര - ഇൻഫോപാർക്ക് സ്പീഡ് ഹൈവേ  ഭാഗങ്ങളിൽ നീക്കം ചെയ്യുന്ന മണ്ണ് കാക്കനാട് എൻ.ജി ഓ കോട്ടേഴ്സിന് സമീപം  പാലച്ചുവട് ഗ്രൗണ്ടിന് സമീപം കൊച്ചി മെട്രോക്കായി സർക്കാർ ഏറ്റെടുത്ത സ്ഥലത്താണ് സംഭരിക്കുന്നത്. നിരന്തരം ലോറികൾ മണ്ണുലോറികൾ വന്നുപോകുന്നതാണ് റോഡ് തകർച്ചക്ക് കാരണം.മഴ പെയ്തതോടെ ചെളിക്കുണ്ടായി മാറി.മുപ്പതോളം കുടുംബങ്ങൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഏക റോഡാണ്  അധികൃതരുടെ അനാസ്ഥ മൂലം തകർന്ന് കാൽനട യാത്രികർക്കും,ഇരുചക്ര വാഹന യാത്രക്കാരും ദുരിതത്തിലാണ്.,ഇരുചക്ര വാഹന യാത്രക്കാർ ഈ റോഡിൽ തെന്നിവീഴുന്നത് പതിവ് കാഴ്ചയാണ്.മെട്രോക്കായി സ്ഥലം ഏറ്റെടുത്ത ഘട്ടത്തിൽ അന്നത്തെ എം.എൽ.എ പി.ടി തോമസിന്റെ നേതൃത്വത്തിൽ മെട്രോ അധികൃതരും,കളക്ടറും, പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ  എൻ.ജി ഓ കോട്ടേഴ്സ് എം.ഐ  ഇബ്രാഹിം ലൈൻ റോഡും,മാനാത്ത് റോഡുമായി ബന്ധിപ്പിച്ച് പുതിയ റോഡ് നിർമ്മിച്ച് തന്നേശേഷമേ ഈ പ്രദേശത്ത് നിർമ്മാണങ്ങൾ നടത്തൂയെന്ന് മെട്രോ അധികൃതർ തങ്ങൾക്ക്  ഉറപ്പ് നൽകിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.ഉമതോമസ് എം.എൽ.എ, തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിളള എന്നിവർ സ്ഥലത്തെത്തി മെട്രോ അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്തെ മണ്ണ് സംഭരിക്കുന്നത് നിർത്തി വയ്ക്കാൻ തീരുമാനിച്ചു.റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് മെട്രോ അധികൃതർ ഉറപ്പ് നൽകി.

Thrikkakara kakkanad kochi