കളമശ്ശേരി മഞ്ഞപ്പിത്തം: പ്രഭവകേന്ദ്രം കിണറിലെ വെള്ളം

ഗൃഹപ്രവേശ ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തുനിന്നാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് മന്ത്രി പി രാജീവ്  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

author-image
Prana
New Update
jaundice

കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പ്രഭവകേന്ദ്രം കിണറിലെ വെള്ളം. ഗൃഹപ്രവേശ ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തുനിന്നാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കളമശ്ശേരിയിലെ പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച് എം ടി കോളനി എസ്‌റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചിലരുടെ നില ഗുരുതമാണ്. ഈ വാര്‍ഡുകളില്‍ നാളെ മെഡിക്കല്‍ ക്യാമ്പ് നടത്തും.
വ്യാപനം തടയാനാവശ്യമായ നടപടികള്‍ തുടരുകയാണെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ അറിയിച്ചു. കൈ കഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തിലാക്കാന്‍ ശീലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 

jaundice kalamassery