ചക്രകസേരയിൽ ഇരുന്ന് അക്ഷര വിപ്ലവം സൃഷ്ടിച്ച കെ ബി റാബിയ അന്തരിച്ചു

2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച സാമൂഹിക പ്രവർത്തക കെ വി റാബിയ (59)അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനും വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു

author-image
Rajesh T L
Updated On
New Update
wefasfas

2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച സാമൂഹിക പ്രവർത്തക കെ വി റാബിയ (59)അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനും വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാടാണ് സ്വദേശം. പോളിയോ, അർബുദം തുടങ്ങി ജീവിതത്തിൽ നേരിടേണ്ടി വന്ന നിരവധി പ്രതിസന്ധികൾക്കിടയിലും ചക്രക്കസേരയിൽ ഇരുന്ന് ഒരു നാടിനാകെ അക്ഷരവെളിച്ചം പകർന്നുകൊണ്ടാണ് റാബിയ സാമൂഹിക പ്രവർത്തനത്തിൽ മാതൃകായായത്.

കുട്ടികാലത്ത് കിലോമീറ്ററുകൾ സ്കൂളിൽ നടന്ന് പൊയ്ക്കൊണ്ടിരുന്ന റാബിയയുടെ കാലുകൾ നിശ്ചലമായത് 14-ാം വയസ്സി പോളിയോ ബാധിച്ചാണ്. എന്നാൽ തളരാൻ റാബിയ തയ്യാറായിരുന്നില്ല. ബന്ധുവിൻ് സഹായത്തോടെ സൈക്കിളി സ്കൂളിലെത്തി പഠനം തുടർന്നു. എസ്എസ്എൽസി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ചേർന്നെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് വീട്ടിലിരുന്ന് പഠനം തുടരാൻ തീരുമാനിച്ചത്. കൂട്ടത്തിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്തു.

സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ താൽക്കാലിക ഇൻസ്‌ട്രക്ടറായി നിയമിക്കപ്പെട്ട പിന്നീട് നിരക്ഷകർക്ക് അറിവ് പകർന്നുകൊടുക്കാൻ മുന്നിൽ തന്നെ നിന്ന് പ്രവർത്തിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകൾക്കായി ചെറുകിട ഉൽപ്പാദന യൂണിറ്റ്. വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ആളാണ് റാബിയ. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചലനം സംഘടനയുണ്ടാക്കി.

ജീവിത്തത്തിൽനിന്നു പിറകെ ഒന്നായി വെല്ലുവിളികൾ റാബിയയെ പിന്തുടർന്നുകൊണ്ടിരുന്നു. 2000ൽ അർബുദം ബാധിച്ചു. അടിപതറാതെ കീമോചെയ്ത് ജോലിയിൽ തിരിച്ചെത്തിയ റാബിയ നേരിട്ട ഒടുവിലത്തെ തിരിച്ചടി ആയിരുന്നു 38 ആം വയസ്സിലെ വീഴ്ച. അസഹനീയമായ ശരീര വേദനയാണ് മരണം വരെയും അവർ നേരിട്ടത്.

കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്ന് കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. തളർന്നുകിടക്കുമ്പോൾ എഴുതിയ 'നിശബ്ദ നൊമ്പരങ്ങൾ' ,ആത്മകഥ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് ഉൾപ്പടെ നാല് പുസ്തകങ്ങളുടെ റോയൽറ്റിയിൽ നിന്നാണ് റാബിയ ചികിത്സക്കുള്ള പണം കണ്ടെത്തിയിരുന്നത്. നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇൻറർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനി താരത്നം അവാർഡ് തുടങ്ങി ഇരുപതോളം അവാർഡും നേടിയിട്ടുണ്ട്.

kerala