ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി

ഇന്ന് വിവിധ ജില്ലകളില്‍ ആശവര്‍ക്കര്‍മാര്‍ക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

author-image
Biju
Updated On
New Update
gh

തിരുവനന്തപുരം : 36 ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശമാരെ സര്‍ക്കാര്‍ അവഗണിക്കുന്നില്‍ പ്രതിഷേധിച്ച് ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി
 സമരക്കാരെ നേരിടാന്‍ വന്‍ സന്നാഹമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വിവിധ ജില്ലകളില്‍ ആശവര്‍ക്കര്‍മാര്‍ക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും  അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരത്തെ പിന്തുണയ്ക്കുന്നവരോടുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.  

രാവിലെ 9.30 ഓടെയാണ് സമരഗേറ്റിന് മുന്നില്‍ ആശമാര്‍ സംഘടിച്ചത്. സെക്രട്ടേറിയറ്റിന്റെ ഗേറ്റുകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും കടത്തിവിടുന്നുള്ളു.

ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീര്‍പ്പാക്കാന്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാര്‍ കടന്നത്.

kerala police