സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 20.48 ലക്ഷം കേസുകള്‍; തിരുവനന്തപുരത്ത് 3.52 ലക്ഷം കേസുകള്‍

നാഷണല്‍ ജുഡിഷ്യല്‍ ഡേറ്റാ ഗ്രിഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 3.52 ലക്ഷം

author-image
Biju
New Update
order

സുരേഷ് വണ്ടന്നൂര്‍


തിരുവനന്തപുരം: കേരളത്തിലെ കോടതികളില്‍ നീതി തേടിയെത്തുന്ന സാധാരണക്കാരന്റെ കാത്തിരിപ്പ് അനന്തമായി നീളുന്നു. നാഷണല്‍ ജുഡിഷ്യല്‍ ഡേറ്റാ ഗ്രിഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 3.52 ലക്ഷം കേസുകളാണ് ഇവിടെ മാത്രം തീര്‍പ്പാക്കാനുള്ളത്. സംസ്ഥാനത്താകെ 20.48 ലക്ഷം കേസുകള്‍ വിധി കാത്തുനില്‍ക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നത്.

തലസ്ഥാനത്തെ കേസുകളുടെ ഭാരം

തിരുവനന്തപുരത്തെ കോടതികളില്‍ മാത്രം 90,516 സിവില്‍ കേസുകളും 2,62,298 ക്രിമിനല്‍ കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതിയില്‍ മാത്രം 2.59 ലക്ഷം കേസുകള്‍ തീര്‍പ്പാക്കാനുണ്ട്.

മറ്റു ജില്ലകളിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സിവില്‍, ക്രിമിനല്‍ കേസുകളുടെ ആകെ കണക്ക് താഴെ നല്‍കുന്നു:

ജില്ല സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകള്‍ ആകെ കേസുകള്‍

എറണാകുളം 63,554 2,40,958, 3,04,512

തൃശ്ശൂര്‍ 81,163 1,22,828, 2,03,991

കൊല്ലം 44,227 1,34,457, 1,78,684

പാലക്കാട് 42,989,65,186, 1,08,175

കോഴിക്കോട് 38,088,68,668, 1,06,756

മലപ്പുറം 31,446 73,955, 1,05,401

ആലപ്പുഴ 37,996 55,382, 93,378

കണ്ണൂര്‍ 32,716,45,312, 78,028

പത്തനംതിട്ട 21,472 53,064 74,536

കോട്ടയം 29,876,39,707, 69,583

ഇടുക്കി 12,416,43,106, 55,522

വയനാട് 7,054 21,907 28,961

കാസര്‍കോട് 8,476 19,238,27,714

ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടും നീതി വൈകുന്നു

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഷെട്ടി കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരമുള്ള ഉയര്‍ന്ന ശമ്പളവും, ചികിത്സാ സൗകര്യങ്ങള്‍, പെട്രോള്‍ അലവന്‍സ് തുടങ്ങിയ എല്ലാവിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുന്നുണ്ട്. എന്നിട്ടും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന മെല്ലെപ്പോക്ക് സാധാരണക്കാരെ ശരിക്കും വലയ്ക്കുന്നു. ഇതില്‍ പത്തു വര്‍ഷത്തിലധികം പഴക്കമുള്ള 89,577 കേസുകളുണ്ട് എന്നത് അവസ്ഥയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

അടിയന്തര ഇടപെടല്‍ വേണം

ഓണ്‍ലൈന്‍ വിചാരണകളും ആധുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടും കേസുകളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നത് വലിയ വെല്ലുവിളിയാണ്. ജീവനക്കാരുടെ കുറവാണോ അതോ മറ്റ് സാങ്കേതിക തടസ്സങ്ങളാണോ ഇതിന് പിന്നിലെന്ന് ഹൈക്കോടതി അടിയന്തരമായി പരിശോധിക്കണം. സാധാരണക്കാരന്റെ അവസാന പ്രതീക്ഷയായ കോടതികളില്‍ നിന്ന് നീതി വൈകുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അടിയന്തരമായ മേല്‍നോട്ടവും ഇടപെടലും ഉണ്ടാകണമെന്നാണ് പരക്കെയുള്ള ആവശ്യം.