നവകേരള നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

സമീപ കാലത്തു നിരവധി ദുരന്തങ്ങള്‍ നേരിട്ടത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തവും ഉണ്ടായി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

author-image
Biju
New Update
kerala

Kerala

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍.പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. 

മലയാളത്തില്‍ നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.

ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുന്നുണ്ടെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കിയത് മുതല്‍ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയതില്‍ വരെ കേരളം നേട്ടത്തിന്റെ പാതയിലാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് നടപടിയെടുത്തു ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്. 

കേന്ദ്രവുമായി ചേര്‍ന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണ്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മികവ് കാണിക്കുന്നുണ്ട്.

സമീപ കാലത്തു നിരവധി ദുരന്തങ്ങള്‍ നേരിട്ടത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തവും ഉണ്ടായി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സഹകരണ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മികച്ച നേട്ടം കൈവരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കരിക്കുലം നവീകരണം ചരിത്രപരമായ നേട്ടമാണ്. നാലു വര്‍ഷ ബിരുദ കോഴ്‌സ് ഫലപ്രദമായി നടപ്പാക്കി. 

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയാണെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ജിഎസ്ടി വിഹിതം കുറഞ്ഞത് ധനകാര്യ കമ്മീഷനെ പരാതി അറിയിച്ചു കഴിഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനം നേരിടുന്നുണ്ടെന്ന് പറഞ്ഞത് കേന്ദ്രത്തിനുള്ള പരോക്ഷ വിമര്‍ശനമായി. സാമ്പത്തിക മേഖലയില്‍ കേന്ദ്ര നയങ്ങള്‍ വെല്ലുവിളിയാകുന്നു എന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. 

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ വിമര്‍ശനം ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക വായ്പ ആക്കി മാറ്റിയതും നയ പ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അര്‍ജന്റീന ഫുട്ബാള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചതും നയപ്രഖ്യാപനത്തില്‍ എടുത്തു പറഞ്ഞു. ഒരു മണിക്കൂറും 57 മിനുട്ടുമാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടുനിന്നത്.

 

kerala governor kerala goverment Kerala Legislative Assembly