ഐബി ഉദ്യോഗസ്ഥയുടെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ സുകാന്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുകാന്തിനെ ഐബി പിരിച്ചുവിട്ടത്.

author-image
Biju
New Update
dafgfd

കൊച്ചി: ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ള സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സുകാന്തിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി. നേരത്തെ കേസില്‍ യുവതിയുടെ മാതാവിനെ കോടതി കക്ഷി ചേര്‍ത്തിരുന്നു. 

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ സുകാന്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുകാന്തിനെ ഐബി പിരിച്ചുവിട്ടത്. യുവതിയുടെ മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന് അവരുടെ കുടുംബം ആരോപിച്ചിരുന്നു. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമതടസ്സങ്ങള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ഐബി സുകാന്തിനെ പിരിച്ചുവിട്ടത്. മാര്‍ച്ച് 24നാണ് പേട്ട റെയില്‍വെ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

എന്നാല്‍ യുവതിയുമായുള്ള വിവാഹം ആലോചിച്ചിരുന്നു എന്നും അവരുടെ വീട്ടുകാര്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് സുകാന്തിന്റെ വാദം. താനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവതിക്ക് മേല്‍ അവരുടെ ബന്ധുക്കള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും തങ്ങള്‍ ഒരുമിച്ച് നെടുമ്പാശേരിയില്‍ താമസിച്ചിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് കാരണം മാതാപിതാക്കളുടെ സമ്മര്‍ദമാണെന്നുമായിരുന്നു സുകാന്തിന്റെ വാദം. എന്നാല്‍ സുകാന്തിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിരുന്നു എന്ന വാദം തെറ്റാണെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ സുകാന്തിനെതിരെ പൊലീസ് ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

megha ib officer