ബാലസദനത്തിൽനിന്നു കാണാതായ പതിനാറുകാരനെ എട്ടുമാസത്തിനൊടുവിൽ ക്രൈംബ്രാഞ്ച് തിരുവില്വാമലയിൽനിന്ന് കണ്ടെത്തി

കഴിഞ്ഞവർഷം ജൂണ്‍ ആറിനാണ് കുട്ടിയെ കാണാതായത്

author-image
Vineeth Sudhakar
New Update
policeeeeeeeeeeeeeeeeeeee

തൃശൂർ: മണ്ണുത്തിയിലെ മുളയം ബാലസദനത്തിൽനിന്നു കാണാതായ പതിനാറുകാരനെ എട്ടുമാസത്തിനൊടുവിൽ ക്രൈംബ്രാഞ്ച് തിരുവില്വാമലയിൽനിന്ന് കണ്ടെത്തി. കഴിഞ്ഞവർഷം ജൂണ്‍ ആറിനാണ് കുട്ടിയെ കാണാതായത്. എസിപി പി. ഷിബുവിന്‍റെ നേതൃത്വത്തിൽ പഴയന്നൂർ, ചേലക്കര, തിരുവില്വാമല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.തിരുവില്വാമലയിൽ ബസ് സ്റ്റാൻഡിൽ ബസ് കഴുകുന്ന കുട്ടിയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. രാജസ്ഥാനിലേക്കു പോകാൻ ആസൂത്രണം ചെയ്യുന്നതിനിടെയാണ് കണ്ടെത്തിയത്.

കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്പാകെ ഹാജരാക്കി രാമവർമപുരം ചിൽഡ്രൻസ് ഹോമിലേക്കു മാറ്റി. എസ്ഐമാരായ ജോബ്, സുധീപ്, എഎസ്ഐ ജെസി, സിപിഒമാരായ ആദർശ്, സച്ചിൻദേവ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.