സ്വര്‍ണക്കവര്‍ച്ചാ സംഘത്തെ ബംഗാളില്‍നിന്ന് പിടികൂടി കേരള പോലീസ്

പശ്ചിമബംഗാള്‍ സ്വദേശികളായ രവിശങ്കര്‍ ഭട്ടാചാര്യ, അമത് ഡോളായി എന്നിവരാണ് പിടിയിലായത്. ഒല്ലൂര്‍ പോലീസ് പശ്ചിമബംഗാളില്‍ പോയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

author-image
Prana
New Update
as

ഒല്ലൂര്‍ അഞ്ചേരിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍. സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് 37 പവന്‍ സ്വര്‍ണം മോഷ്ടിച്ച രണ്ട് പേരാണ് പിടിയിലായത്. പശ്ചിമബംഗാള്‍ സ്വദേശികളായ രവിശങ്കര്‍ ഭട്ടാചാര്യ, അമത് ഡോളായി എന്നിവരാണ് പിടിയിലായത്. ഒല്ലൂര്‍ പോലീസ് പശ്ചിമബംഗാളില്‍ പോയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. ഒല്ലൂര്‍ അഞ്ചേരിയിലുള്ള സ്വര്‍ണപ്പണി സ്ഥാപനത്തിലെ ജോലിക്കാരെന്ന് തെറ്റിധരിപ്പിച്ച് 37 പവര്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. ഒല്ലുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷ്ടാക്കള്‍ക്കായി അന്നുമുതല്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതികള്‍ മോഷണത്തിനായി കേരളത്തിലെത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തൃശ്ശൂരില്‍നിന്ന് ബസിലും കാറിലും തമിഴ്‌നാട്ടിലെത്തിയ ശേഷമാണ് പ്രതികള്‍ പശ്ചിമബംഗാളിലേക്ക് കടന്നത്. തൃശ്ശൂരിലെ മറ്റൊരു പ്രമുഖ സ്വര്‍ണ്ണപ്പണി ശാലയിലും സമാനരീതിയില്‍ മോഷണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
തുടര്‍ന്ന് പശ്ചിമബംഗാളിലെ ശ്യാംപുരിയിലാണ് ഇവര്‍ എത്തിയത്. വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചും പ്രായമായവരുടെ പേരില്‍ സിംകാര്‍ഡുകള്‍ എടുത്തും മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. കര്‍ണാടക, തമിഴ്‌നാട് എന്നിവരിടങ്ങളില്‍ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് സംഘം പശ്ചിമബംഗാളില്‍ എത്തിയത്.

 

bengal kerala police gold theft Arrest