വയനാട് ദുരിതാശ്വത്തിന് 750 കോടി

തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കും.  കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കന്‍ കേരളത്ത്ല്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം  തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവന്‍ ചെലവും വഹിച്ചത് കേരളമാണ്. 

author-image
Biju
Updated On
New Update
ddf

Rep. Img.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.

ഭൂനികുതി പരിഷ്‌കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 8.1 ആര്‍ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉള്‍പ്പെടുന്ന 8.1 ആറിന് മുകളില്‍ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവര്‍ഷം 8 രൂപയായിരുന്നത് 12 രുപയായിട്ട് വര്‍ദ്ധിപ്പിച്ചു.

മുനിസിപ്പല്‍ കൗണ്‍സില്‍ പ്രദേശങ്ങളില്‍ 2.43 ആര്‍ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതല്‍ 15 രൂപയായിരിക്കും നികുതി. 2.43 ആറിന് മുകളിലുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് ഇനി മുതല്‍ 22.50 രൂപാ നിരക്കിലായിരിക്കും. 

മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 1.62 ആര്‍ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നത് 30 രൂപയായിട്ടും, 1.62 ആറിന് മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരിക്കുന്ന നിരക്ക് 45 രൂപയായിട്ടുമായിരിക്കും കൂട്ടുക.

വിഴിഞ്ഞത്തെ വളര്‍ത്താന്‍ പദ്ധതി

വിഴിഞ്ഞത്തെ പ്രധാന ട്രാന്‍ന്‍ഷിപ്‌മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി ബൃഹദ് പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളര്‍ത്തും. കോവളം ബേക്കല്‍ ഉള്‍നാടന്‍ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നല്‍കും. 

സാമ്പത്തിക വളര്‍ച്ചയ്ക്കായി കര്‍മ്മ പദ്ധതി

വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കര്‍മ്മ പദ്ധതി ഇതിനായി ആവിഷ്‌കരിച്ചു. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സര്‍ക്കാര്‍ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരില്‍ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. 

റോഡിനും പാലത്തിനും 3061 കോടി

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി അനുവദിച്ചു. കിഫ്ബി പദ്ധതികള്‍ക്ക് പുറമെ

തനത് നികുതിയില്‍ വര്‍ദ്ധന

സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വര്‍ദ്ധനയാണ്. 47660 കോടിയില്‍ നിന്ന് 81000 കോടിയിലേക്ക് നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുന്‍ഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്. റവന്യു കമ്മി 1.58% ആയി കുറക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ചെലവുകള്‍ കൂടി. മുന്‍കാല ബാധ്യതകള്‍ കൊടുത്തുതീര്‍ക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്ബിയോട് കേന്ദ്രം എതിര്‍പ്പ് ഉയര്‍ത്തുന്നു. മുഴുവന്‍ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റില്‍ നിന്നാണ് ഇപ്പോള്‍ പണം കണ്ടെത്തുന്നത്. 

കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ്. ധനകമ്മീഷന്‍ ഗ്രാന്റ് തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുന്‍കാല പ്രാബല്യത്തോടെയാണ് കടപരിധിയില്‍പെടുത്തിയത്. 14ാം ധനക്കമ്മീഷനില്‍ ഗ്രാന്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാന്റ് കുറയ്ക്കാന്‍ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണ്.

ലോക കേരളം കേന്ദ്രം തുടങ്ങും

പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. വിഴിഞ്ഞം പദ്ധതിയില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചര്‍ച്ചകള്‍ തുടരും

മൂന്ന് നഗരങ്ങള്‍ക്ക് മെട്രോ പൊളിറ്റന്‍ പ്ലാന്‍

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍ 

വയനാടിന് സഹായം

മുണ്ടക്കൈ ചൂരല്‍ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി. 1202 കോടിയാണ് ദുരിതാഘാതം. 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നു. അധിക ഫണ്ട് ആവശ്യമായി വന്നാല്‍ അതും ഉപയോഗിക്കും.

ആദ്യ ആശ്വാസം ജീവനക്കാര്‍ക്ക്

സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കുടിശികയും ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വര്‍ഷം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കും. ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ വര്‍ഷം പിഎഫില്‍ ലയിപ്പിക്കും. ഡി എ കുടിശികയുടെ ലോക്ക് ഇന്‍ പിരീഡ് ഒഴിവാക്കും. രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡാണ് ഒഴിവാകുക. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യും.

സംസ്ഥാനം ടേക് ഓഫിന് സജ്ജം

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങി. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീര്‍ക്കലാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകും

  • Feb 07, 2025 13:29 IST

    ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് 1160 കോടി

    അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബോലഗോപാല്‍.  ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. 

    സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

    രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന വിവരം ധനകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം സര്‍ക്കാര്‍ ജനങ്ങളോട് തുറന്നുപറഞ്ഞതായി വിവരിച്ച ബജറ്റ് പ്രസംഗം,  സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുന്നുവെന്ന് കാണാനാവും ധനമന്ത്രി പറഞ്ഞു. വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. 

    പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകുമെന്ന് പറഞ്ഞ കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിമര്‍ശനവും ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ത്തി. കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടികുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

     



  • Feb 07, 2025 12:57 IST

    കെഎസ്ആര്‍ടിസിക്ക് 178.98 കോടി

    2025-2026 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. 

    പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 2025-2026 സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള എം എല്‍ എമാര്‍ക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയുമെന്നും പ്രഖ്യാപനം. 

    ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016 നു മുന്‍പ് സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

    ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 6000 കോടിയോളം രൂപയോളം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു. 

    റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 2025- 2026 സംസ്ഥാന ബജറ്റില്‍ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് കൊണ്ടു വരും. നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.  

    അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബോലഗോപാല്‍.  ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. 

    സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

     



  • Feb 07, 2025 12:54 IST

    ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി

    സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്. വില അനുസരിച്ചായിരിക്കും നികുതിയില്‍ മാറ്റം വരുക.

    ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ 15 വര്‍ഷത്തെ നികുതിയായി നിലവില്‍ ഈടാക്കുന്നത് 5 ശതമാനം നികുതിയാണ്. വിലയുടെ അടിസ്ഥാനത്തില്‍ നികുതി പുനക്രമീകരിക്കും. നാല് ചക്രങ്ങളുള്ള  സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അവയുടെ വില അനുസരിച്ച് പുനക്രമീകരിക്കും. 

    15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും. ഈ നികുതി വര്‍ധനവിലൂടെ 30 കോടി രൂപ അധിക വരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

     



  • Feb 07, 2025 12:42 IST

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണമില്ല

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തല്ലും തലോടലുമായി സംസ്ഥാന ബജറ്റ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ ഇന്ന് അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും ഉണ്ടായില്ല. ശമ്പള പരിഷ്‌ക്കരണമില്ലാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. 

    എന്നാല്‍ സര്‍ക്കാര്‍ ജീവക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലില്‍ ഇത് നല്‍കും. ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. 

    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക്,  ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. 

    നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സര്‍ക്കാരിനോട് ജീവനക്കാര്‍ സഹകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.  സംസ്ഥാനത്തെ ദിവസ വേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ധിപ്പിക്കും. 

    കഴിഞ്ഞ ബജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യു.പി.എസ് (യൂണിഫൈഡ്  പെന്‍ഷന്‍ സ്‌കീം ), ഇതര സംസ്ഥാനങ്ങളിലെ  സമാനമായ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ കൂടി പരിശോധിച്ച് അഷ്വേര്‍ഡ്  പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.  

    hghghj
    K N Balagopal

     



  • Feb 06, 2025 15:56 IST

    പണം കണ്ടെത്താന്‍ പണിപ്പെടും

    Dghfg
    Balagopal

     

    ബാലഗോപാലിന്റെ മജിക്ക് കാണുമോ?

    സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എന്ത് മാജിക്കാണ് ധനമന്ത്രി കാത്തുവച്ചിരിക്കുന്നത് എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ക്ഷേമപെന്‍ഷന്‍ വര്‍ധന അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പക്ഷേ ഇതിനൊക്കെ പണം എവിടുന്ന് കണ്ടെത്തുമെന്ന കാര്യത്തിലാണ് സംശയം. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയില്‍ 10 ശതമാനം വര്‍ധന വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുമുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കുള്ള തുക പോലും പിന്നീട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബജറ്റിലെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്. പരിശോധിക്കാം.

    ക്ഷേമപെന്‍ഷന്‍ കൊടുത്തില്ലെങ്കില്‍ പണി പാളും

    വിവിധ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ക്ഷേമപെന്‍ഷന്‍ 2,500 കോടി രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. അതും മാസങ്ങളോളം കുടിശികയാണ്. ഇത്തവണത്തെ ബജറ്റില്‍ 2,00 രൂപയെങ്കിലും ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചേക്കാമെന്നാണ് സൂചന. 

    കച്ചവടത്തെ കൈപിടിച്ച് കയറ്റണം

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് വ്യവസായ മേഖലക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഔട്ടര്‍ റിംഗ് ഗ്രോത്ത് കോറിഡോര്‍ അടക്കമുള്ള പദ്ധതികള്‍ എങ്ങുമെത്താതെ അവശേഷിക്കുന്നു. വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കാനും സ്വകാര്യ പങ്കാളിത്തം കൂട്ടാനുമുള്ള ഇളവുകളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നും വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച 22 വ്യവസായ മേഖലകളിലും സ്റ്റാര്‍ട്ടപ്പ്, എം.എസ്.എം.ഇ രംഗത്തും കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകുമെന്നും കരുതുന്നു.

    വയനാട് ബാലികേറാമലയല്ല

    ഇതിന് പുറമെ വയനാട് പുനരധിവാസ പദ്ധതി, കോഴിക്കോട്,തിരുവനന്തപുരം മെട്രോ, വിനോദ സഞ്ചാരം, കാര്‍ഷികം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലും വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകാം. എം.സി റോഡ് പോലെയുള്ള സംസ്ഥാനത്തെ പ്രധാന റോഡുകള്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കാം. കിഫ്ബിയുടെ വരുമാനം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

    പണം കണ്ടെത്താന്‍ പട്ടിണി കിടക്കണോ? 

    പ്രഖ്യാപനങ്ങള്‍ തകൃതിയായി നടക്കുമെങ്കിലും ഇതിനെല്ലാം എവിടുന്ന് പണം കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും നികുതിയും വര്‍ധിപ്പിച്ച് ജനത്തെ പിഴിയുകയാണ് ആദ്യ മാര്‍ഗം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇത് കൂടുതല്‍ കടുപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പകരം വരുമാന സാധ്യതയുള്ള ഐ.ടി, വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളുണ്ടാകാനാണ് സാധ്യത. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിച്ച ബജറ്റായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പ്ലാന്‍ ബിയുണ്ടെന്നും മന്ത്രി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഇക്കൊല്ലം അതും കടന്ന് പ്ലാന്‍ സിയാകുമോ ബാലഗോപാലിന്റെ പെട്ടിയിലുണ്ടാവുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

     



CM Pinarayi viajan k n balagopal pinarayai vijayan cm pinarayi vijayan CM Pinarayi pinarai vijayan cm pinarayivijayan kerala budget budget